എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (ജന്മമാറ്റം) (Mutation)?

രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ.  രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെ മാറ്റുന്നതിനെ “പോക്ക് വരവ് ചെയ്യൽ” അഥവാ “പേരിൽ കൂട്ടൽ” എന്ന് പറയുന്നു. ആധാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നുണ്ടെങ്കിലും, സർക്കാരിന്റെ കൈയിൽ ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള പ്രധാനരേഖ പോക്ക് വരവ് ചെയ്യലിന്റെ രേഖയാണ്. പട്ടയത്തിന്റെ ഉടമസ്ഥനെ “പട്ടയദാരൻ” എന്നാണ് വിളിക്കുക.

ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞു (Transfer of Property Act, Registration Act), വസ്തു വാങ്ങിച്ച ആൾ വില്ലേജ് ഓഫീസിൽ ചെന്ന് പട്ടയ രജിസ്റ്ററിലെ പേരിൽ കൂട്ടേണ്ടതാണ്. സർക്കാരിൽ ഭൂമിയുടെ ഉടമസ്തതയെ കുറിച്ചുള്ള പ്രധാന രേഖയാണിത്. വസ്തു വാങ്ങിയ ശേഷം ആധാരത്തിന്റെ കോപ്പിയും ഒരു അപേക്ഷയും വില്ലജ് ഓഫീസിൽ എത്തിക്കണം. വിവരങ്ങൾ പുതിയ ഒരു പുസ്‌തകത്തിൽ (തണ്ടപ്പേര് രജിസ്റ്റർ) പുതിയ അവകാശിയുടെ പേരിൽ വില്ലേജാഫീസിൽ തുടങ്ങും. അതാണ് തണ്ടപ്പേര്. പിന്നീട് അവർ അത് രെജിസ്ട്രാർ ഓഫീസിലേക്ക് തിരികെ അയച്ചു കൊടുക്കും. ഇതാണ് പോക്കുവരവു ചെയ്യുക (mutation) എന്നു പറയുന്നത്. അപ്പോഴാണ് വാങ്ങുന്നവൻ ഭൂമിയുടെ യഥാർത്ഥ അവകാശി പൂർണ്ണ അവകാശം ആകുന്നത്. പിന്നീട് അയാളുടെ പേരിൽ കരം അടക്കാനും സാധിക്കും.

എന്താണ് തണ്ടപ്പേര്? തണ്ടപ്പേര് രജിസ്റ്റർ?

പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെ “തണ്ടപ്പേര്” എന്ന് വിളിക്കുന്നു. വില്ലേജ് ഓഫീസുകളിൽ കരം പിരിക്കുന്നതിനായി തണ്ടപ്പേര് രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്ററിനെ തണ്ടപ്പേര് രജിസ്റ്റർ എന്ന് വിളിക്കാറുണ്ട്.

ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞു (Transfer of Property Act, Registration Act), വസ്തു വാങ്ങിച്ച ആൾ വില്ലേജ് ഓഫീസിൽ ചെന്ന് പട്ടയ രജിസ്റ്ററിലെ പേരിൽ കൂട്ടേണ്ടതാണ്. പേരിൽ കൂട്ടി (പോക്ക് വരവ് ചെയ്യൽ) വസ്തു കരം സ്വീകരിക്കുന്നതോടുകൂടി വാങ്ങിച്ച വസ്തുവിന്റെ പൂർണ്ണ അവകാശം വാങ്ങിച്ച ആൾക്ക് ലഭിക്കുന്നു.

ആത്മഹത്യാ കുറ്റകരമാണോ?

ആത്മഹത്യാ കുറ്റകരമല്ല. കാരണം ശിക്ഷിക്കാൻ ആളുണ്ടാകില്ല.
എന്നാൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 309 പ്രകാരം ആത്മഹത്യാ ശ്രമം കുറ്റകരം ആണ്. ഇതിനു ഒരു വർഷത്തിൽ കവിയാത്ത തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതുമാണ്.

എന്നാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച വ്യക്തിയുടെ അവസ്ഥ സഹാനുഭൂതിയോടും കരുതലോടും കാണണമെന്ന പരിഷ്‌കൃത മനുഷ്യന്റെ ചിന്ത ഇതിനെ ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന അഭിപ്രായത്തിൽ എത്തിച്ചു. ലോ കമ്മിഷൻ ഇത് പീനൽ കോഡിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. ഇതിനു വേണ്ടി ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു എങ്കിലും അത് നിയമമായില്ല.

എന്നാൽ Mental Health Care Bill, 2013 പാസ്സായതോടു കൂടി ആത്മഹത്യാ ശ്രമം ഒരു മാനസീക രോഗാവസ്ഥ ആയി പരിഗണിച്ചു കുറ്റകരമല്ലാതെയാക്കി ശിക്ഷയിൽ നിന്നും ഒഴിവായി. അതായതു ഐപിസി സെക്ഷൻ 309 നിലനിൽക്കെ തന്നെ, മറ്റൊരു നിയമത്തിലൂടെ അത് കുറ്റകരമല്ലാതെയാക്കി.

(In article 124, that “Notwithstanding anything contained in section 309 of the Indian Penal Code, any person who attempts to commit suicide shall be presumed, unless proved otherwise, to be suffering from mental illness at the time of attempting suicide and shall not be liable to punishment under the said section.” It also provides that the Government shall have the duty to provide medical care to any such person attempting suicide. The Bill, therefore, does not repeal Section 309 of the Indian Penal Code, but merely provides the presumption of mental illness.)

എന്താണ് ഹേബിയസ്സ് കോർപ്പസ് (habeas corpus)?

കേരളത്തില്‍ ഹേബിയസ്സ്‌ കോര്‍പ്പസ്‌ ഫയല്‍ സ്വീകരിച്ചുകൊണ്ട്‌ കേരളഹൈക്കോടതി ഉത്തരവിടുന്ന ആദ്യകേസ്സാണ്‌ രാജന്‍ തിരോധാനം അല്ലെങ്കില്‍ രാജന്‍ വധക്കേസ്‌. . ഒരു പിതാവ്‌ പ്രൊഫ. ഈച്ചരവാര്യര്‍, തന്റെ മകന്റെ തിരോധനത്തിന്റെ സത്യം കണ്ടെത്താന്‍ ജീവിതത്തിന്റെ നല്ലൊരു പങ്ക്‌ ചിലവഴിച്ചിട്ടും പണത്തിന്റെ മുക്കാല്‍ പങ്ക്‌ ചിലവഴിച്ചിട്ടും സത്യാവസ്ഥയെന്തെന്ന്‌ കണ്ടെത്താന്‍ കഴിയാതെ പോയിയെന്നതാണ്‌ സത്യം.

എന്താണ് ഹേബിയസ്സ് കോർപ്പസ്? ഹേബിയസ്സ് കോർപ്പസ് എന്ന ലാറ്റിൻ വാക്കിന്റെ അർഥം – “നിങ്ങളുടെ കയ്യിൽ ശരീരം ഉണ്ടോ” – “that you have the body” എന്നാണ്. അതായതു അനധികൃതമായി കസ്റ്റഡിൽ (illegal detention) ഉള്ള ഒരാളെ ഹാജരാക്കാൻ ആരുടെ കസ്റ്റഡിയിൽ ആണോ ഉള്ളത് അയാളോടും നിയമ നിർവ്വഹണ വിഭാഗത്തോടും കോടതി ആവശ്യപ്പെടുന്ന ഉത്തരവാണ് ഹേബിയസ്സ് കോർപ്പസ്. ഇത് ഹൈക്കോടതി / സുപ്രിം കോടതിക്കും ഉപയോഗിക്കാൻ ഭരണഘടനാ പ്രകാരം അനുമതിയുള്ള റിട്ട് (Writ) പെറ്റീഷനുകളിൽ ഒന്നാണ്. കാണാതെ പോയ ആളെ കണ്ടെത്താൻ ഉപയോഗിക്കേണ്ട പെറ്റീഷൻ അല്ല ഹേബിയസ്സ് കോർപ്പസ്.

ഈയിടെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ഹേബിയസ്സ് കോർപ്പസ് കേസ് ഹാദിയ (അഖില അശോകൻ) സത്യസരണി എന്ന മത സ്ഥാപനം തന്റെ മകളെ അനധികൃതമായി തടവിൽ വെച്ചിരിക്കുന്നു എന്ന് ആരോപിച്ചു ഹൈ കോടതിയിൽ ഹേബിയസ്സ് കോർപ്പസ് ഫയൽ ചെയ്തിരുന്നു.

മൊഴി ചൊല്ലിയ ഭാര്യയ്ക്ക് ഭർത്താവു ചിലവിനു കൊടുക്കേണ്ട ബാധ്യത ഉണ്ടോ?

മുസ്ലിം നീയമങ്ങൾ അനുസരിച്ചു തിരിച്ചെടുക്കാൻ സാധിക്കാതെ തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കിയ ഭാര്യയ്ക്ക് ഇദ്ദാ കാലത്തു മാത്രമേ ചിലവിനു കൊടുക്കാൻ ഭർത്താവിന് ബാധ്യത ഉള്ളു.

എന്നാൽ പ്രസിദ്ധമായ മുഹമ്മദ് അഹമ്മദ് ഖാൻ V ഷാ ഭാനു ബീഗം കേസിൽ (Decided 23 April 1985) തലാഖ് ചൊല്ലിയ സ്ത്രീയ്ക്ക് കേവലം ഇദ്ദ കാലത്തേക്ക് മാത്രമല്ല ചിലവ് നല്കാൻ ബാധ്യത എന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. അതായതു വിധവ പുനർവിവാഹിത ആകുന്നതു വരെയോ CrPC സെക്ഷൻ 125 പ്രകാരം മറ്റു വ്യവസ്ഥകൾക്ക് വിധേയമായി ചിലവിനു നല്കാൻ ഭർത്താവിന് ബാധ്യത ഉണ്ട്. CrPC സെക്കുലർ നിയമവും എല്ലാ ജാതിമത വിശ്വാസികൾക്കും ബാധകവുമാണ്.

ഈ വിധി മറികടക്കുന്നതിനായി, മുൻ ഭർത്താവിന്റെ ബാധ്യത ഇദ്ദ കാലത്തേക്ക് നിജപ്പെടുത്തുന്നതിനു വേണ്ടി Muslim Women (Protection of Rights on Divorce) Act കൊണ്ടുവരുകയും തുടർന്ന് വന്ന ഡാനിയേൽ ലത്തീഫ് കേസിൽ ഈ ആക്ടിന്റെ ഭരണ ഘടന സാധുത സുപ്രിം കോടതി ശെരിവെയ്ക്കുകയും ചെയ്തു. പക്ഷെ തുടർന്ന് വന്ന കേസുകളിലും കോടതി ഷാ ഭാനു ബീഗം കേസാണ് മാതൃക ആക്കിയത്. അതായതു CrPC സെക്ഷൻ 125 പ്രകാരം, മറ്റേതു വിഭാഗത്തിലും പെട്ട വിധവകളെ പോലെ മുൻഭർത്താവിൽ നിന്നും ചിലവിനു അർഹത മുസ്ലിം സ്ത്രീകൾക്കും ഉണ്ട്.