ഇസ്ലാമിക നിയമ പ്രകാരം, വിവാഹിതനായ ഒരു മുസ്ലിം പുരുഷന് രണ്ടാമതൊരു വിവാഹം കഴിക്കണമെങ്കിൽ ആദ്യ ഭാര്യയുടെ സമ്മതം നിർബന്ധമാണോ?

ഇസ്ലാമിക നിയമപ്രകാരം (ഫിഖ്ഹ്) / മുസ്ലിം വ്യക്തിനിയമം അനുസരിച്ചു ഒരു പുരുഷന് രണ്ടാമത് വിവാഹം കഴിക്കാൻ ആദ്യഭാര്യയുടെ സമ്മതം നിർബന്ധമല്ല.
എന്നാൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയുമ്പോൾ ആദ്യ ഭാര്യയുടെ അഭിപ്രായം ആരായണമെന്ന് ഹൈക്കോടതി വിധി ഉണ്ട്.  ( WP(C) NO. 26010 OF 2025)
മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008-ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ആരായണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റര്‍ചെയ്തുനല്‍കരുത്. വിവാഹ രജിസ്‌ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുംമുന്‍പ് ആദ്യ ഭാര്യക്ക് പറയാനുള്ളത് കേള്‍ക്കണം. 2008-ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടത്തില്‍ (THE KERALA REGISTRATION OF MARRIAGES (COMMON) RULES, 2008)  രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ബന്ധപ്പെട്ട ഓഫീസര്‍ ആരായണമെന്നുണ്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യഭാര്യ അനുഭവിക്കുന്ന മാനസികാവസ്ഥയെ കോടതിക്കു അവഗണിക്കാനാകില്ല. അതിനാല്‍ വിവാഹബന്ധം നിലനില്‍ക്കേ ആദ്യ ഭാര്യയെ മറികടന്ന് രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യാനാകില്ല. ആദ്യവിവാഹം തലാഖിലൂടെ വേര്‍പെടുത്തിയതാണെങ്കില്‍ ഇത് ബാധകമാകില്ല.
THE KERALA REGISTRATION OF MARRIAGES (COMMON) RULES, 2008 ൽ ഇത് പറയുന്നുണ്ടോ?  
ഈ ചട്ടത്തിലെ ‘റൂൾ 11’ അടിസ്ഥാനമാക്കിയാണ് കേരള ഹൈക്കോടതി ഈ ചരിത്രപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ചട്ടപ്രകാരം, വിവാഹ രജിസ്ട്രേഷനായുള്ള അപേക്ഷ (Memorandum of Marriage – Form I) ലഭിക്കുമ്പോൾ അതിലെ വിവരങ്ങൾ പരിശോധിക്കാൻ ലോക്കൽ രജിസ്ട്രാർക്ക് ഉത്തരവാദിത്തമുണ്ട്. അപേക്ഷയിലെ കോളം 3(f), 3(g) എന്നിവയിൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.
സ്വാഭാവിക നീതി (Natural Justice): ഒരാൾക്ക് നിലവിൽ ഭാര്യയുള്ളപ്പോൾ രണ്ടാമതൊരു വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചാൽ, ആ വിവരം രജിസ്ട്രാർക്ക് ബോധ്യപ്പെടും. അതുകൊണ്ടുതന്നെ, ഭരണഘടനാപരമായ തുല്യതയും സ്വാഭാവിക നീതിയും മുൻനിർത്തി ആദ്യ ഭാര്യക്ക് നോട്ടീസ് നൽകാനും അവരുടെ ഭാഗം കേൾക്കാനും രജിസ്ട്രാർ ബാധ്യസ്ഥനാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുനമ്പം വഖഫ് പ്രശ്നം! എന്താണ് വഖഫ്? എന്താണ് വഖഫ് നിയമം? വഖഫ് ബോർഡ്? വഖഫ് ട്രൈബ്യൂണലുകൾ?

മതപരമോ മറ്റു സാമൂഹീക പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാൻ വേണ്ടി ഉടമ ചെയ്യുന്ന സ്വത്തു ദാനം ആണ് വഖഫ്. സ്വത്തു വഖഫ് ചെയ്യുന്നതോടെ അത് ദൈവത്തിന്റെ സ്വത്താകുന്നു എന്നാണ് വിശ്വാസം. ഇങ്ങനെ ധാനം ചെയ്യപ്പെടുന്ന സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ രൂപം കൊടുത്ത നിയമം ആണ് വഖഫ് നിയമം (THE WAQF ACT). വഖഫ് നിയമം പ്രകാരം സ്വത്തു കൈകാര്യം ചെയ്യാൻ രൂപം കൊടുത്ത സമിതിയാണ് വഖഫ് ബോർഡ് (Waqf Board). കോടതികൾക്ക് പകരമായി, വഖഫ് നിയമം പ്രകാരം രൂപം കൊണ്ട തർക്കപരിഹാര സംവിധാനമാണ് വഖഫ്  ട്രൈബ്യൂണലുകൾ ( Waqf tribunal). വഖഫ് ബോർഡ് / ട്രിബുണൽ മതാടിസ്ഥാനത്തിൽ രൂപം കൊടുത്ത സമിതിയാണ്.

ഇപ്പോൾ നിലവിൽ ഉള്ള വഖഫ് നിയമം 1995 ൽ പാസ്സാക്കിയ നിയമമാണ്. വഖഫ് നിയമ പ്രകാരം, ഒരാൾക്ക് സ്വന്തം സ്വത്തുക്കൾ വാക്കാലുള്ളതോ രേഖാമൂലമോ ആയ പ്രഖ്യാപനം വഴി വഖഫ് ചെയ്യാൻ സാധിക്കും (Waqf can be created by a written or oral declaration of the property). ഒരിക്കൽ ഒരു സ്വത്ത്  വഖഫ് ചെയ്താൽ,  നിയമപരമായി അത് കൈമാറ്റം ചെയ്യപ്പെടാത്തതായിത്തീരുകയും ജീവകാരുണ്യത്തിനോ മതപരമായ ആവശ്യങ്ങൾക്കോ ​​വേണ്ടി സ്ഥിരമായി സമർപ്പിക്കുകയും ചെയ്യപ്പെടുന്നു.(Once a waqf always a waqf).

വഖഫ് ചെയ്ത വസ്തു പലപ്പോഴും വഖഫ് ചെയ്ത വിവരം അറിയാതെ അല്ലെങ്കിൽ മറച്ചുവെച്ചു  കൈമാറ്റം ചെയ്യപ്പെടുന്നു. കാരണം വഖഫ് ചെയ്യപ്പെട്ട ഒരു വസ്തു കൈമാറ്റം ചെയ്യാതിരിക്കാൻ യാതൊരു വിവരവും രജിസ്റ്റർ ഓഫീസിലോ വില്ലേജ് ഓഫീസിലോ രേഖപ്പെടുത്തുന്നില്ല. അതുകൊണ്ടു തന്നെ കൈമാറ്റം ചെയ്യപ്പെട്ടു വർഷങ്ങൾ കഴിഞ്ഞാകും മുൻ ഉടമ വഖഫ് ചെയ്ത വിവരം / രേഖകൾ പുറത്തുവരുന്നത്. കൈമാറ്റം എന്നാൽ വിൽപ്പന കൂടാതെ, ഉടമയുടെ മക്കൾക്കോ മറ്റു അനന്തരാവകാശികൾക്ക് ലഭിച്ച പാരമ്പരാവകാശ സ്വത്തും പെടും! നിലവിൽ ഉള്ള നിയമം അനുസരിച്ചു Once a waqf always a waqf, അതായത് വഖഫ് ചെയ്ത ശേഷം നടത്തിയ കൈമാറ്റങ്ങൾ എല്ലാം അസാധുവാകും.

1995 ലെ നിയമത്തിലെ സെക്ഷൻ 40 (1) അനുസരിച്ചു, The Board may itself collect information regarding any property which it has reason to believe to be waqf property and if any question arises whether a particular property is waqf property or not, after making such inquiry as it may deem fit, decide the question. അതായത് വഖഫ് സ്വത്താണെന്ന് കരുതുന്ന ഏതൊരു വസ്തുവിനെയും സംബന്ധിച്ച് അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കാം!

സെക്ഷൻ 40 (2.) The decision of the Board on a question under sub-section (1) shall, unless revoked or modified by the Tribunal, be final.

സെക്ഷൻ 40 (2) അനുസരിച്ചു ഉപവകുപ്പ് (1) പ്രകാരം എടുത്ത ബോർഡിൻ്റെ തീരുമാനം, ട്രിബ്യൂണൽ അസാധുവാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്തില്ലെങ്കിൽ അന്തിമമായിരിക്കും.

ട്രിബ്യൂണൽ വിധി അന്തിമമായിരിക്കും എന്നത് നീതി നിഷേധമമാണ്. രാജ്യത്തുള്ള മറ്റു കോടതികളിൽ അപ്പീൽ സൗകര്യം ഉണ്ടായിരിക്കണം.

വാക്കാലുള്ള പ്രഖ്യാപനം വഴി  പോലും വഖഫ് ചെയ്യാൻ സാധിക്കുമ്പോൾ, തർക്കങ്ങൾ വരുക സാധാരണമാണ്. പലപ്പോഴും സാക്ഷിമൊഴിയെ ആശ്രയിക്കേണ്ടി വരും. സാക്ഷികളുടെ കൃത്യത ഉറപ്പാക്കാൻ മാർഗ്ഗമില്ല. രജിസ്റ്റർ ചെയ്യാത്ത വഖഫ്  പ്രഖ്യാപനങ്ങൾ കാരണം നിയമപരമായി സ്വത്തുക്കളുടെ കൈമാറ്റം തടയുക സാധ്യമല്ല. പല കൈമാറ്റങ്ങൾക്ക് ശേഷമായിരിക്കും മുൻ ഉടമ പ്രസ്തുത ഭൂമി വഖഫ് ചെയ്തു എന്ന അവകാശം ഉയർന്നുവരുന്നത്. ഇത്തരം തർക്കങ്ങൾ വരുമ്പോൾ, അന്തിമ തീരുമാനം വഖഫ് ബോർഡ് / ട്രിബുണൽ ആകുന്നത് നീതി നിർവ്വഹണത്തിൽ പരാതികൾ ഉണ്ടാകും.
നിലവിലെ വഖഫ് നിയമത്തിലെ ചില സെക്ഷനുകൾ നീതിപൂർവ്വകമല്ല എന്ന ആക്ഷേപങ്ങൾ പരിഹരിക്കാനാണ്  The Waqf (Amendment) Bill, 2024 ൽ പരിഷ്കരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് ആരോപിക്കാൻ സാധിക്കുമോ?

False Promise of Marriage – Section 69 of the BNS punishes men who make a false promise of marriage to a woman and have consensual sex with her. The punishment for this offense is up to 10 years in prison and a fine.

തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ്, സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തി. പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് സ്ത്രീ പുണെ പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ യുവാവിന്റെപേരില്‍ പുണെ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നു.
വിവാഹിതയായ ഒരു സ്ത്രീക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാലെയുടെ വിധി. പരാതിക്കാരി വിവാഹിതയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താന്‍ വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലായെന്നത് സ്ത്രീക്ക് വ്യക്തമാണ്.  അതിനാല്‍, മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ വാദം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യമനുവദിച്ചു.

നിഷ്ക്രിയ ദയാവധം (Passive euthanasia) അനുമതി? കരട് ചട്ടം ഇറക്കി കേന്ദ്രസർക്കാർ

ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് തീരുമാനമെടുക്കാനുള്ള ചട്ടങ്ങളുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി.

എന്താണ് ദയാവധം (Euthanasia)?

2018 ലെ അരുണ ഷാൻബോഗ് Vs യൂണിയൻ ഓഫ് ഇന്ത്യ (Aruna Shanbaug v. Union of India) കേസിൽ, മാരകരോഗിയായ ഒരു രോഗിക്ക് ജീവൻ നിലനിർത്താനുള്ള ചികിത്സ നിരസിക്കാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നിരുന്നാലും, തീരുമാനം സ്വമേധയാ എടുത്തതാണെന്ന് ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

2023 ലെ കോമൺ കോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ (Common Cause v. Union of India) കേസിൽ സുപ്രീം കോടതി നിഷ്ക്രിയ ദയാവധത്തെ നിയന്ത്രിക്കുന്ന തത്വങ്ങൾ കൂടുതൽ വ്യക്തമാക്കി. മാരകരോഗികൾക്ക് ജീവൻ നിലനിർത്താനുള്ള ചികിത്സ നിരസിക്കുന്നതിനുള്ള അവകാശം കോടതി ആവർത്തിച്ചു, എന്നാൽ ദുരുപയോഗം തടയുന്നതിനും രോഗിയുടെ മികച്ച താൽപ്പര്യങ്ങൾക്കനുസൃതമായി തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള സംരക്ഷണത്തിൻ്റെ ആവശ്യകതയും കോടതി പറയുകയുണ്ടായി.

കോമൺ കോസ് വിധിയെത്തുടർന്ന്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) “ലൈഫ് സപ്പോർട്ട് പിൻവലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ” (2023) പുറപ്പെടുവിച്ചു. മാരകമായ രോഗികളിൽ നിന്നുള്ള ജീവിത പിന്തുണ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്ക് നൽകുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ രോഗിയിൽ നിന്നോ അവരുടെ അംഗീകൃത പ്രതിനിധിയിൽ നിന്നോ സമ്മതത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നു, തീരുമാനമെടുക്കുന്നതിനുള്ള ഒരു മൾട്ടി ഡിസിപ്ലിനറി സമീപനം ഉറപ്പാക്കുകയും ചെയ്യുന്നു.

ദിലീപ് കേസ് – മഞ്‍ജു വാര്യരെ വീണ്ടും വിസ്തരിക്കുമോ? വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാമോ? എന്താണ് നിയമം?

അട്ടപ്പാടി മധു കൊലക്കേസിലും സാക്ഷികളുടെ  പുനർ വിസ്താരം സംബന്ധിച്ച നടപടികൾ ഉണ്ടായിരുന്നു. മഞ്ജു വാര്യർ, പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസൺ എന്നിവരെ ആദ്യം വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നാണ് ദിലീപ് ഭാഗം!

സാക്ഷി വിസ്താരം പോലെയുള്ള കോടതി നടപടികൾ ക്രിമിനൽ നടപടി ചട്ടം, 1973 (The Code Of Criminal Procedure, 1973) അനുസരിച്ചാണ് നടത്തപ്പെടുന്നത്. സാക്ഷിയുടെ പുനർ വിസ്താരം സംബന്ധിച്ച് എന്താണ് ചട്ടം?

ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 311 പ്രകാരം – കോടതിയുടെ കീഴിലുള്ള ഏതെങ്കിലും അന്വേഷണത്തിന്റെയോ വിചാരണയുടെയോ മറ്റ് നടപടികളുടെയോ ഏത് ഘട്ടത്തിലും കോടതിക്ക്, സാക്ഷിയായി ഏതു വ്യക്തിയെ വേണമെങ്കിലും വിളിക്കാം, സാക്ഷിയായി സമൻസ് അയച്ചില്ലെങ്കിലും ഹാജരായ ഏതെങ്കിലും വ്യക്തിയെ വിസ്തരിക്കാം. ഇതിനകം പരിശോധിച്ച കഴിഞ്ഞ ഏതെങ്കിലും വ്യക്തിയെ തിരിച്ചുവിളിക്കുകയും വീണ്ടും പരിശോധിക്കുകയും ചെയ്യുക; കേസിന്റെ ന്യായമായ തീരുമാനത്തിന് അയാളുടെ തെളിവുകൾ അത്യന്താപേക്ഷിതമാണെന്ന് തോന്നുകയാണെങ്കിൽ, കോടതി അത്തരത്തിലുള്ള ആരെയെങ്കിലും വിളിച്ചുവരുത്തുകയും പരിശോധിക്കുകയും അല്ലെങ്കിൽ തിരിച്ചുവിളിക്കുകയും വീണ്ടും പരിശോധിക്കുകയും ചെയ്യാവുന്നതാണ്.

Section 311 – Power to summon material witness, or examine person present. Any Court may, at any stage of any inquiry, trial or other proceeding under this Code, summon any person as a witness, or examine any person in attendance, though not summoned as a witness, or. recall and re- examine any person already examined; and the Court shall summon and examine or recall and re- examine any such person if his evidence appears to it to be essential to the just decision of the case.