നിഷ്ക്രിയ ദയാവധം (Passive euthanasia) അനുമതി? കരട് ചട്ടം ഇറക്കി കേന്ദ്രസർക്കാർ

ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് തീരുമാനമെടുക്കാനുള്ള ചട്ടങ്ങളുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി.

എന്താണ് ദയാവധം (Euthanasia)?

2018 ലെ അരുണ ഷാൻബോഗ് Vs യൂണിയൻ ഓഫ് ഇന്ത്യ (Aruna Shanbaug v. Union of India) കേസിൽ, മാരകരോഗിയായ ഒരു രോഗിക്ക് ജീവൻ നിലനിർത്താനുള്ള ചികിത്സ നിരസിക്കാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നിരുന്നാലും, തീരുമാനം സ്വമേധയാ എടുത്തതാണെന്ന് ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

2023 ലെ കോമൺ കോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ (Common Cause v. Union of India) കേസിൽ സുപ്രീം കോടതി നിഷ്ക്രിയ ദയാവധത്തെ നിയന്ത്രിക്കുന്ന തത്വങ്ങൾ കൂടുതൽ വ്യക്തമാക്കി. മാരകരോഗികൾക്ക് ജീവൻ നിലനിർത്താനുള്ള ചികിത്സ നിരസിക്കുന്നതിനുള്ള അവകാശം കോടതി ആവർത്തിച്ചു, എന്നാൽ ദുരുപയോഗം തടയുന്നതിനും രോഗിയുടെ മികച്ച താൽപ്പര്യങ്ങൾക്കനുസൃതമായി തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള സംരക്ഷണത്തിൻ്റെ ആവശ്യകതയും കോടതി പറയുകയുണ്ടായി.

കോമൺ കോസ് വിധിയെത്തുടർന്ന്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) “ലൈഫ് സപ്പോർട്ട് പിൻവലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ” (2023) പുറപ്പെടുവിച്ചു. മാരകമായ രോഗികളിൽ നിന്നുള്ള ജീവിത പിന്തുണ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്ക് നൽകുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ രോഗിയിൽ നിന്നോ അവരുടെ അംഗീകൃത പ്രതിനിധിയിൽ നിന്നോ സമ്മതത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നു, തീരുമാനമെടുക്കുന്നതിനുള്ള ഒരു മൾട്ടി ഡിസിപ്ലിനറി സമീപനം ഉറപ്പാക്കുകയും ചെയ്യുന്നു.

എന്താണ് ദയാവധം (Euthanasia)? ഇന്ത്യയിൽ ദയാവധം നിയമപരമായി അംഗീകരിച്ചിട്ടുണ്ടോ?

രോഗം മൂലമോ അപകടം മൂലമോ ഗുരുതരാവസ്ഥയിൽ കഴിയുന്ന, വേദനയോ മറ്റു അവശതകളോ അനുഭവിക്കുന്ന, ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത ഒട്ടുമില്ലെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയെ, ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക എന്നതാണ് Euthanasia (Greek word) എന്നറിയപ്പെടുന്ന ദയാവധം.

ദയാവധം സംബന്ധിച്ച് ഓരോ രാജ്യങ്ങളിലും നിയമം ഓരോ തരത്തിൽ ആണ്. ചില രാജ്യങ്ങൾ ദയാവധം അനുവദിക്കുമ്പോൾ, മറ്റു ചില രാജ്യങ്ങൾ നീയമവിരുദ്ധമാക്കിയിട്ടുണ്ട്. ചില രാജ്യങ്ങൾ ഉപാധികളോടെ അനുവദിക്കുന്നുണ്ട്‌.

ഇന്ത്യയിൽ?
നിഷ്ക്രിയ ദയാവധം (Passive Euthanasia) കർശനമായ ഉപാധികളോടെ ഇന്ത്യയിൽ നിയമവിധേയമാക്കി കൊണ്ട് 2018 മാർച്ച് 9 ന് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഇതിനു രോഗിയുടെ മുൻ‌കൂർ സമ്മതപത്രം അഥവാ ലിവിങ് വിൽ ഉണ്ടായിരിക്കണം.അതായത്, രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം എന്ന് ഒരാൾ മരണപത്രം ( Living will) മുൻകൂട്ടി എഴുതി വച്ചിരിക്കണം. അരുണ ഷാൻബൗഗ് കേസ് മുതലാണ് ഇന്ത്യയിൽ ദയാവധം ഒരു ചർച്ച വിഷയമായത്.

ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുവദിക്കാത്തവര്‍ക്ക് മുന്‍കൂര്‍ മരണതാത്പര്യപത്രം എഴുതിവയ്ക്കാം. ഇതുപ്രകാരം കോടതിയുടെയും മെഡിക്കല്‍ ബോര്‍ഡിന്റെയും അനുമതിയോടെ ദയാവധം നടപ്പാക്കാം. മരുന്നുനല്‍കാതെയും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കിയുമുള്ള നിഷ്‌ക്രിയ ദയാവധത്തിനാണ് അനുമതി.

മരണപത്രം തയ്യാറാക്കാതെ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് നിഷ്‌ക്രിയ ദയാവധത്തിനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം. ഇതുസംബന്ധിച്ച മാര്‍ഗരേഖയും സുപ്രീംകോടതി പുറത്തിറക്കി. സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഈ മാര്‍ഗരേഖയ്ക്ക് സാധുതയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാല്‍, മരുന്ന് കുത്തിവെച്ചുള്ള സക്രിയ ദയാവധം (Active Euthanasia) ഒരു സാഹചര്യത്തിലും അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി.