നിഷ്ക്രിയ ദയാവധം (Passive euthanasia) അനുമതി? കരട് ചട്ടം ഇറക്കി കേന്ദ്രസർക്കാർ

ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് തീരുമാനമെടുക്കാനുള്ള ചട്ടങ്ങളുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി.

എന്താണ് ദയാവധം (Euthanasia)?

2018 ലെ അരുണ ഷാൻബോഗ് Vs യൂണിയൻ ഓഫ് ഇന്ത്യ (Aruna Shanbaug v. Union of India) കേസിൽ, മാരകരോഗിയായ ഒരു രോഗിക്ക് ജീവൻ നിലനിർത്താനുള്ള ചികിത്സ നിരസിക്കാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നിരുന്നാലും, തീരുമാനം സ്വമേധയാ എടുത്തതാണെന്ന് ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

2023 ലെ കോമൺ കോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ (Common Cause v. Union of India) കേസിൽ സുപ്രീം കോടതി നിഷ്ക്രിയ ദയാവധത്തെ നിയന്ത്രിക്കുന്ന തത്വങ്ങൾ കൂടുതൽ വ്യക്തമാക്കി. മാരകരോഗികൾക്ക് ജീവൻ നിലനിർത്താനുള്ള ചികിത്സ നിരസിക്കുന്നതിനുള്ള അവകാശം കോടതി ആവർത്തിച്ചു, എന്നാൽ ദുരുപയോഗം തടയുന്നതിനും രോഗിയുടെ മികച്ച താൽപ്പര്യങ്ങൾക്കനുസൃതമായി തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള സംരക്ഷണത്തിൻ്റെ ആവശ്യകതയും കോടതി പറയുകയുണ്ടായി.

കോമൺ കോസ് വിധിയെത്തുടർന്ന്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) “ലൈഫ് സപ്പോർട്ട് പിൻവലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ” (2023) പുറപ്പെടുവിച്ചു. മാരകമായ രോഗികളിൽ നിന്നുള്ള ജീവിത പിന്തുണ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്ക് നൽകുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ രോഗിയിൽ നിന്നോ അവരുടെ അംഗീകൃത പ്രതിനിധിയിൽ നിന്നോ സമ്മതത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നു, തീരുമാനമെടുക്കുന്നതിനുള്ള ഒരു മൾട്ടി ഡിസിപ്ലിനറി സമീപനം ഉറപ്പാക്കുകയും ചെയ്യുന്നു.

ആരാണ് നോട്ടറി?

ചില നിയമപരമായ നടപടിക്രമങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യാനായി സർക്കാർ ഏൽപ്പിക്കുന്ന വ്യക്തിയാണ് നോട്ടറി. പ്രമാണങ്ങളും മറ്റും ആധികാരികതയോടെ മനസ്സിലാക്കി അറ്റസ്റ് ചെയ്യാനും സർട്ടിഫൈ ചെയ്യാനുമായി ഗവൺമെൻറ് നിയോഗിച്ച വ്യക്തികളാണ് നോട്ടറി.

1952 ലെ നോട്ടറീസ് നിയമം ( The Notaries Act, 1952) അനുസരിച്ചാണ് നോട്ടറി സംവിധാനം പ്രവർത്തിക്കുന്നത്. നോട്ടറി എന്നത് ഈ നിയമപ്രകാരം നിയമിക്കപ്പെടുന്ന ഒരു ലീഗൽ പ്രാക്ടീഷണർ ആണ്.

നോട്ടറി എന്നത് ഒരു പ്രത്യേക പദവി അല്ല. ഒരു ലീഗൽ പ്രാക്ടീഷണർ ആയി ഇരിക്കുന്ന കാലത്തു മാത്രമേ നോട്ടറി ആയി ഇരിക്കാനും സാധിക്കുകയുള്ളു. നോട്ടറി എന്നത് അഞ്ചു വർഷത്തേക്ക് നൽകപ്പെടുന്ന ഒരു സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ആണ്. വീണ്ടും തുടരണമെങ്കിൽ സർട്ടിഫിക്കറ്റ് പുതുക്കുകയാണ് ചെയ്യുന്നത്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാത്തവർക്ക് നോട്ടറി നിയമനം സാധ്യമല്ല. നോട്ടറിയായി നീയമിക്കണമെങ്കിൽ ചുരുങ്ങിയത് പത്തുവർഷം കോടതിയിൽ പ്രാക്ടീസ് ചെയ്തിരിക്കണം. സ്ത്രീ ആണെങ്കിൽ 7 വർഷം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്  7 വർഷം വക്കിൽ ആയി പ്രാക്ടീസ് ചെയ്തിരിക്കണം. വക്കാലത്തുകൾ ഫയലാക്കിയും ആക്ടീവ് പ്രാക്ടീസ് നില നിർത്തിയും വേണം നോട്ടറി പ്രാക്ടീസ് ചെയ്യാൻ എന്നാണ് നിയമത്തിലെ 3 വകുപ്പ് നിർവചിച്ച് ഭരണഘടന കോടതി വിധി ഉള്ളത്.

നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന യോഗ്യതകൾ ഉള്ളവർ കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരിനോ നോട്ടറിയായി നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്. നിയമനം ലഭിക്കുമ്പോൾ, നോട്ടറി നമ്പർ ഉണ്ടാകും.

കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നോട്ടറി മാരെ നിയമിക്കാം. കേന്ദ്ര സർക്കാർ നിയമിക്കുന്ന നോട്ടറിക്ക് ഇന്ത്യയിൽ എവിടെയും പ്രാക്റ്റീസ് ചെയ്യാൻ സാധിക്കും. സംസ്ഥാന സർക്കാരുകൾ നിയമിക്കുന്ന നോട്ടറിയുടെ പരിധി പ്രസ്തുത സംസ്ഥാനം ആയിരിക്കും.

തൻ്റെ മുന്നിൽ വരുന്ന ഒരു ഡോക്യുമെന്റ് / പ്രമാണം കൃത്യമായി പരിശോധിച്ച് അധീകാരികത ഉറപ്പു വരുത്തി അറ്റസ്റ്റ് അല്ലെങ്കിൽ സർട്ടിഫൈ ചെയ്യുക എന്നതാണ് നോട്ടറിയുടെ കർത്തവ്യം. വാടക കരാറുകൾ, കോടതിയിൽ കൊടുക്കേണ്ട ചില അഫിഡവിറ്റുകൾ, കരാറുകൾ എന്നിവയൊക്കെ നോട്ടറി അറ്റെസ്ട് ചെയ്‌താൽ അതിനു കൃത്യമായ നിയമസാധുത ഉണ്ട്.

സർക്കാരിന് ഒരു നോട്ടറിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ അവകാശം/അധികാരം ഉണ്ട്. ഒരു നോട്ടറി തന്നെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയാൽ, സർക്കാരിൽ അടയേക്കേണ്ട നിശ്ചിതമായ ഫീസ് അടയ്ക്കാതിരുന്നാൽ, രജിസ്ട്രേഷൻ പുതുക്കാതിരുന്നാൽ, നോട്ടറിയെ പാപ്പരായി പ്രഖ്യാപിച്ചാൽ, അല്ലെങ്കിൽ നോട്ടറി തന്നെ അങ്ങോട്ട് ആവശ്യപ്പെടുകയാണെങ്കിൽ സർക്കാരിന് ഒരു നോട്ടറിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ അധികാരമുണ്ട്.

സംസ്ഥാനത്ത് നോട്ടറി നിയമനത്തിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. ഇതിനായുള്ള വെബ് പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അപേക്ഷകൾ കടലാസിൽ സ്വീകരിച്ചു ഫയലുകളാക്കി നടപടി സ്വീകരിച്ചുവരുന്നതായിരുന്നു ഇതുവരെയുള്ള രീതി. നിയമ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

എന്താണ് ‘രണ്ടുവിരൽ പരിശോധന’? (Two-finger test?)

സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാല്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന തുടര്‍ന്നു വരികയായിരുന്നു.

ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നത് വിലക്കി സുപ്രിം കോടതി (State of Jharkhand vs Shailendra Kumar Rai @ Pandav Rai | Justices DY Chandrachud and Hima Kohli ). ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ കോളജുകളിലെ പാഠഭാഗങ്ങളിൽനിന്ന് ‘രണ്ടു വിരൽ’ പരിശോധനയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. രണ്ടു വിരൽ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് 2013 ൽത്തന്നെ സുപ്രീ കോടതി വ്യക്തമാക്കിയതാണ്.
Referred to Lillu v. State of Haryana (2013) 14 SCC 643 – Directions issued to the Union Government as well as the State Governments – Ensure that the guidelines formulated by the Ministry of Health and Family Welfare are circulated to all government and private hospitals

ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമായാണ് ഈ പരിശോധനയെ കോടതി വിശേഷിപ്പിച്ചത്. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ പോലും, സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Reference: https://main.sci.gov.in/supremecourt/2018/36909/36909_2018_2_1501_39222_Judgement_31-Oct-2022.pdf

ആശ്രിതനിയമനം അവകാശമാണോ? (Right to Compassionate appointment )

സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലിയിൽ ഇരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന നിയമനം ആണ്  ആശ്രിതനിയമനം എന്നറിയപ്പെടുന്നത്.

ജീവനക്കാരുടെ വേർപാടിൽ പെട്ടെന്ന് പ്രതിസന്ധിയിലാകുന്ന കുടുംബത്തെ കരകയറ്റാനുള്ള ആനുകൂല്യം മാത്രമാണ് ആശ്രിതനിയമനമെന്നും അത് അവകാശമല്ലെന്നും സുപ്രീംകോടതി Fertilizers and Chemicals Travancore Ltd. (FACT)  & Ors. Vs. Anusree K.B. [Civil Appeal No. 6958 of 2022] എന്ന കേസിൽ വിധിക്കുകയുണ്ടായി (SEPTEMBER 30, 2022)
ഭരണഘടനയുടെ 14-ാം വകുപ്പ് തുല്യതയും 16-ാം വകുപ്പ് ജോലിയിൽ തുല്യ അവസരവുമാണ് ഉറപ്പുനൽകുന്നത്.  ഭരണഘടനയുടെ  ഈ നിർദ്ദേശത്തിനുള്ള ഇളവാണ് (Exception) ഇളവാണ് മരിച്ച ജീവനക്കാരുടെ ആശ്രിതർക്കുള്ള നിയമനം. ജീവിതമാർഗം അടഞ്ഞുപോയി പ്രതിസന്ധിയിലാവുന്ന കുടുംബത്തെ സഹായിക്കാൻ തീർത്തും മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടാണ് ആശ്രിതനിയമനം നടത്തുന്നത്. ഇതിനെ അവകാശമായി കാണാനാവില്ലെന്ന് ജസ്റ്റിസ് കൃഷ്ണമുരാരി, ജസ്റ്റിസ് M  R  ഷാ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മരിച്ചയാളുടെ ഭാര്യ, മകൻ, അവിവാഹിതയായ മകൾ എന്നിവർക്കാണ് ആശ്രിതനിയമനം നൽകാവുന്നത്. മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധനയും ഉണ്ട്.

എന്താണ് (റദ്ദാക്കിയ) ആർട്ടിക്കിൾ 370? 35എ?

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആര്‍ട്ടിക്കിള്‍ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവയുടെ ഭരണഘടനാ സാധുത നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ആര്‍ട്ടിക്കിള്‍ 35A?
ജമ്മു കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു.
രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തില്‍ ആര്‍ട്ടിക്കിള്‍ 35A വര്‍ത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.

രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് 1954 ല്‍ ആര്‍ട്ടിക്കിള്‍ 35A ഭരണഘടയില്‍ ഉള്‍പ്പെടുത്തിയത്. 370-ാം വകുപ്പുമായി ബന്ധപ്പെടുത്തി് ഈ പ്രത്യേകവകുപ്പ് കൂടി ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കായി ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഈ വകുപ്പും സ്വാഭാവികമായി ഇല്ലാതാവും.

ആര്‍ട്ടിക്കിള്‍ 35A നിയമനിര്‍മാണത്തിന് പിന്നില്‍

സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരില്‍ നിലവിലിരുന്ന നിയമത്തിന്റെ തുടര്‍ച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. 1947 ല്‍ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്‍ന്നു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് ഒപ്പു വെച്ച് ഡല്‍ഹി കരാര്‍ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയായിരുന്നു. കരാര്‍ പ്രകാരം പ്രതിരോധം, വിദേശകാര്യം വാര്‍ത്താ വിനിമയം എന്നീ മേഖലകളൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ജമ്മു കശ്മീരിന് ബാധകമാകണണെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

ചരിത്രം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി.

പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം എന്നിവയായിരുന്നു അത്. ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്രു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് കശ്മീരിന് സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്‍റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്‍റെ ഫലമായുണ്ടായതാണ് ആര്‍ട്ടിക്കിള്‍ 370. കാശ്മീർ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, കശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി.

ജമ്മു കശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുല്ല ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവിൽ നിന്നും ഭരണം ഏറ്റെടുക്കുകയായിരുന്നു. അതിന്ശേഷം 1949ൽ ന്യൂഡൽഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചതിന്‍റെ ഫലമായാണ് ഭരണഘടനയിൽ മുന്നൂറ്റിയെഴുപതാം വകുപ്പ് ഉണ്ടാവുന്നത്

ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.