സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലിയിൽ ഇരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന നിയമനം ആണ് ആശ്രിതനിയമനം എന്നറിയപ്പെടുന്നത്.
ജീവനക്കാരുടെ വേർപാടിൽ പെട്ടെന്ന് പ്രതിസന്ധിയിലാകുന്ന കുടുംബത്തെ കരകയറ്റാനുള്ള ആനുകൂല്യം മാത്രമാണ് ആശ്രിതനിയമനമെന്നും അത് അവകാശമല്ലെന്നും സുപ്രീംകോടതി Fertilizers and Chemicals Travancore Ltd. (FACT) & Ors. Vs. Anusree K.B. [Civil Appeal No. 6958 of 2022] എന്ന കേസിൽ വിധിക്കുകയുണ്ടായി (SEPTEMBER 30, 2022)
ഭരണഘടനയുടെ 14-ാം വകുപ്പ് തുല്യതയും 16-ാം വകുപ്പ് ജോലിയിൽ തുല്യ അവസരവുമാണ് ഉറപ്പുനൽകുന്നത്. ഭരണഘടനയുടെ ഈ നിർദ്ദേശത്തിനുള്ള ഇളവാണ് (Exception) ഇളവാണ് മരിച്ച ജീവനക്കാരുടെ ആശ്രിതർക്കുള്ള നിയമനം. ജീവിതമാർഗം അടഞ്ഞുപോയി പ്രതിസന്ധിയിലാവുന്ന കുടുംബത്തെ സഹായിക്കാൻ തീർത്തും മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടാണ് ആശ്രിതനിയമനം നടത്തുന്നത്. ഇതിനെ അവകാശമായി കാണാനാവില്ലെന്ന് ജസ്റ്റിസ് കൃഷ്ണമുരാരി, ജസ്റ്റിസ് M R ഷാ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മരിച്ചയാളുടെ ഭാര്യ, മകൻ, അവിവാഹിതയായ മകൾ എന്നിവർക്കാണ് ആശ്രിതനിയമനം നൽകാവുന്നത്. മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധനയും ഉണ്ട്.