നിര്‍ദ്ധനരായവർക്ക്‌ നീതി എങ്ങനെ ലഭ്യമാകും? കേസ് നടത്തുവാൻ പണമില്ലാത്തവർ എന്ത് ചെയ്യണം?

നമ്മുടെ നാട്ടിൽ കേസ് നടത്തി കുടുംബം നശിഞ്ഞവർ ധാരാളം ഉണ്ട്. അതുകൊണ്ടു തന്നെ കോടതി വ്യവഹാരങ്ങൾ സാധാരണ ജനങ്ങൾ ഭീതിയോടെ ആണ് കാണുന്നത്. കേസ് നടത്തിപ്പ് ദരിദ്രർക്ക് താങ്ങാൻ സാധിക്കില്ല എന്നതുകൊണ്ട് തന്നെ നീതി നിഷേധം സഹിക്കുന്ന ഒരുപാടു ജനങ്ങൾ നമുക്കുചുറ്റും ഉണ്ട്.

ഭരണഘടനയുടെ 39A ആർട്ടിക്കിൾ (Article 39A of Constitution of India) പ്രകാരം പണമില്ലായ്മ നീതി നിഷേധത്തിനു കാരണമാകുന്നില്ല എന്നത് ഉറപ്പുവരുത്തുവാനുള്ള ബാധ്യത രാജ്യത്തിനുണ്ട്. അതിനുള്ള സൗകര്യങ്ങൾ നിയമസംവിധാനം ഉറപ്പുവരുത്തുന്നുണ്ട്. (Legal Services Authorities Act, Legal Aid (Amendment) Act )

ക്രിമിനൽ കേസുകൾ നടത്തുന്നത് സർക്കാർ സംവിധാനം ആയതുകൊണ്ടു കോടതി – വക്കിൽ ചിലവുകൾ ഒരു പരാതിക്കാരൻ നൽകേണ്ടി വരുന്നില്ല.

എന്നാൽ സിവിൽ കേസുകൾ/ സ്വകാര്യ കേസുകൾ നടത്തുമ്പോൾ കോടതി ചിലവുകളും വക്കിൽ ചിലവുകളും പരാതിക്കാരൻ വഹിക്കേണ്ടി വരുന്നു. ഇതിനുള്ള സാമ്പത്തീക ഭദ്രത ഇല്ലാത്ത ദാരിദ്രം അനുഭവിക്കുന്നവർക്ക് കോടതി ചിലവ് ഒഴിവാക്കി കേസ് നടത്തുവാനുള്ള സൗകര്യം ഉണ്ട്. സംസ്ഥാന കേന്ദ്ര സർക്കാർ / ബാർ കൗൺസിൽ തുടങ്ങിയ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സോസൈറ്റികളിൽ നിന്നും വക്കിലിന്റെ സേവനവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ/ അർഹത സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയുന്നതിന് ലീഗൽ എയ്ഡ് സൊസൈറ്റികളിലോ ഏതേലും വക്കിലുമായോ ബന്ധപ്പെടുക.

ഒരു ട്രാഫിക് പോലീസ് ഓഫീസർക്ക് ട്രാഫിക് കുറ്റകൃത്യം സംബന്ധിച്ചല്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ സാധിയ്ക്കുമോ?

ഒരു ട്രാഫിക് പോലീസ് ഓഫീസർക്ക് ട്രാഫിക് കുറ്റകൃത്യം സംബന്ധിച്ചല്ലാതെയുള്ള കുറ്റകൃത്യത്തിലും ഒരാളെ അറസ്റ്റ് ചെയ്യാൻ സാധിക്കും!

ട്രാഫിക് പോലീസ് എന്നാൽ ട്രാഫിക്‌ ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു പോലീസ് ഓഫീസർ തന്നെയാണ്. അതേ പദവിയിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥന് ഉള്ള എല്ലാ അധികാരങ്ങളും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാവും.

ഒരു പോലീസ് ഓഫീസർ എപ്പോഴും ഡ്യൂട്ടിയിൽ ആണോ? ഞാൻ ഇപ്പോൾ ഡ്യൂട്ടിയിൽ അല്ല എന്ന് പറയാൻ പറ്റുമോ?

അതെ. പോലീസ് ആക്ട് പ്രകാരം, സസ്പെന്ഷനിലോ അവധിയിലോ അല്ലാത്ത ഏതൊരു പോലീസ് ഉദ്യോഗസ്ഥനും എപ്പോഴും ഡ്യൂട്ടിയിൽ ആണ്. ഇത് പോലീസ് ഉദ്യോഗസ്ഥർ വിശ്രമമില്ലാതെ ജോലി ചെയ്യണമെന്നല്ല. യൂണിഫോമിൽ ആണെങ്കിലും അല്ലെങ്കിലും നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യസ്ഥൻ ആണ്. ഒരു കുറ്റകൃത്യം നടക്കുമ്പോഴോ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട സന്ദർഭത്തിലോ “ഞാൻ ഇപ്പോൾ ഡ്യൂട്ടിയിൽ അല്ല” എന്ന ഒഴിവു പറയാൻ സാധിക്കില്ല എന്നർത്ഥം.

Section 17 of Kerala Police Act, 1960: Police officers always on duty – Every Police officer not on leave or under suspension shall, for all purposes of this Act, be considered to be always on duty and may at any time be employed as Police officers in any part of the State.

എന്താണ് V. S അച്ചുദാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ നടത്തിയ മൂന്നാർ ദൗത്യത്തിൽ പ്രസിദ്ധമായ രവീന്ദ്രൻ പട്ടയം?

V. S അച്ചുദാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ മുന്നാറിൽ അനധികൃത കയ്യേറ്റങ്ങളും കെട്ടിട നിർമ്മാണങ്ങളും കണ്ടെത്തുവാൻ ഒരു ദൗത്യ സംഘത്തെ നിയോഗിക്കുകയും അതിനെ തുടർന്ന് പല പ്രക്ഷോഭങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ ആണ് (കു)പ്രസിദ്ധമായ രവീന്ദ്രൻ പട്ടയം എന്ന വിവാദം ഉണ്ടായത്‌.

മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്. രവീന്ദ്രൻ ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന സമയം. 1999 ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്‌തിരുന്നു. അന്നു ജില്ലാ കലക്‌ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. ജില്ലാ കലക്‌ടറുടെ ഉത്തരവ്, സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമായതും അവ റദ്ദാക്കാൻ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ.സുരേഷ്കുമാർ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു.

എന്താണ് പട്ടയം?

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പതിച്ചു നൽകുമ്പോൾ നൽകുന്ന ഉടമസ്ഥാവകാശ രേഖയാണ് പട്ടയം. സാധാരണയായി സ്വന്തമായി ഭൂമി ഇല്ലാത്തവർക്കോ, അല്ലെങ്കിൽ വർഷങ്ങളായി സ്ഥലം കൈവശം വെച്ച് അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്കോ ആണ് പട്ടയവിതരണം അതായതു ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നത്.

സാധാരണഗതിയിൽ ലാൻഡ് റവന്യൂ വകുപ്പിന്റെ, ലാൻഡ് ട്രിബ്യൂണൽ വഴിയാണ് പട്ടയം നൽകപ്പെടുന്നത്. ഒരു സ്ഥലം കൈമാറ്റം ചെയ്യുന്നതിന് ഉടമസ്ഥാവകാശം തെളിയിക്കാൻ പട്ടയം ആവശ്യമാണ്. പട്ടയ രജിസ്റ്ററിൽ (തണ്ടപ്പേര് രജിസ്റ്റർ) രേഖപ്പെടുത്തിയ പേരിനെയാണ്‌ തണ്ടപ്പേര് എന്നുപറയുന്നത്.

V. S അച്ചുദാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ മുന്നാറിൽ പ്രസിദ്ധമായ രവീന്ദ്രൻ പട്ടയം?

മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്. ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന രവീന്ദ്രൻ 1999ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്‌തിരുന്നു. അന്നു ജില്ലാ കലക്‌ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. ജില്ലാ കലക്‌ടറുടെ ഉത്തരവ്, സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമായതും അവ റദ്ദാക്കാൻ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ.സുരേഷ്കുമാർ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു.