മുനമ്പം വഖഫ് പ്രശ്നം! എന്താണ് വഖഫ്? എന്താണ് വഖഫ് നിയമം? വഖഫ് ബോർഡ്? വഖഫ് ട്രൈബ്യൂണലുകൾ?

മതപരമോ മറ്റു സാമൂഹീക പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാൻ വേണ്ടി ഉടമ ചെയ്യുന്ന സ്വത്തു ദാനം ആണ് വഖഫ്. സ്വത്തു വഖഫ് ചെയ്യുന്നതോടെ അത് ദൈവത്തിന്റെ സ്വത്താകുന്നു എന്നാണ് വിശ്വാസം. ഇങ്ങനെ ധാനം ചെയ്യപ്പെടുന്ന സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ രൂപം കൊടുത്ത നിയമം ആണ് വഖഫ് നിയമം (THE WAQF ACT). വഖഫ് നിയമം പ്രകാരം സ്വത്തു കൈകാര്യം ചെയ്യാൻ രൂപം കൊടുത്ത സമിതിയാണ് വഖഫ് ബോർഡ് (Waqf Board). കോടതികൾക്ക് പകരമായി, വഖഫ് നിയമം പ്രകാരം രൂപം കൊണ്ട തർക്കപരിഹാര സംവിധാനമാണ് വഖഫ്  ട്രൈബ്യൂണലുകൾ ( Waqf tribunal). വഖഫ് ബോർഡ് / ട്രിബുണൽ മതാടിസ്ഥാനത്തിൽ രൂപം കൊടുത്ത സമിതിയാണ്.

ഇപ്പോൾ നിലവിൽ ഉള്ള വഖഫ് നിയമം 1995 ൽ പാസ്സാക്കിയ നിയമമാണ്. വഖഫ് നിയമ പ്രകാരം, ഒരാൾക്ക് സ്വന്തം സ്വത്തുക്കൾ വാക്കാലുള്ളതോ രേഖാമൂലമോ ആയ പ്രഖ്യാപനം വഴി വഖഫ് ചെയ്യാൻ സാധിക്കും (Waqf can be created by a written or oral declaration of the property). ഒരിക്കൽ ഒരു സ്വത്ത്  വഖഫ് ചെയ്താൽ,  നിയമപരമായി അത് കൈമാറ്റം ചെയ്യപ്പെടാത്തതായിത്തീരുകയും ജീവകാരുണ്യത്തിനോ മതപരമായ ആവശ്യങ്ങൾക്കോ ​​വേണ്ടി സ്ഥിരമായി സമർപ്പിക്കുകയും ചെയ്യപ്പെടുന്നു.(Once a waqf always a waqf).

വഖഫ് ചെയ്ത വസ്തു പലപ്പോഴും വഖഫ് ചെയ്ത വിവരം അറിയാതെ അല്ലെങ്കിൽ മറച്ചുവെച്ചു  കൈമാറ്റം ചെയ്യപ്പെടുന്നു. കാരണം വഖഫ് ചെയ്യപ്പെട്ട ഒരു വസ്തു കൈമാറ്റം ചെയ്യാതിരിക്കാൻ യാതൊരു വിവരവും രജിസ്റ്റർ ഓഫീസിലോ വില്ലേജ് ഓഫീസിലോ രേഖപ്പെടുത്തുന്നില്ല. അതുകൊണ്ടു തന്നെ കൈമാറ്റം ചെയ്യപ്പെട്ടു വർഷങ്ങൾ കഴിഞ്ഞാകും മുൻ ഉടമ വഖഫ് ചെയ്ത വിവരം / രേഖകൾ പുറത്തുവരുന്നത്. കൈമാറ്റം എന്നാൽ വിൽപ്പന കൂടാതെ, ഉടമയുടെ മക്കൾക്കോ മറ്റു അനന്തരാവകാശികൾക്ക് ലഭിച്ച പാരമ്പരാവകാശ സ്വത്തും പെടും! നിലവിൽ ഉള്ള നിയമം അനുസരിച്ചു Once a waqf always a waqf, അതായത് വഖഫ് ചെയ്ത ശേഷം നടത്തിയ കൈമാറ്റങ്ങൾ എല്ലാം അസാധുവാകും.

1995 ലെ നിയമത്തിലെ സെക്ഷൻ 40 (1) അനുസരിച്ചു, The Board may itself collect information regarding any property which it has reason to believe to be waqf property and if any question arises whether a particular property is waqf property or not, after making such inquiry as it may deem fit, decide the question. അതായത് വഖഫ് സ്വത്താണെന്ന് കരുതുന്ന ഏതൊരു വസ്തുവിനെയും സംബന്ധിച്ച് അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കാം!

സെക്ഷൻ 40 (2.) The decision of the Board on a question under sub-section (1) shall, unless revoked or modified by the Tribunal, be final.

സെക്ഷൻ 40 (2) അനുസരിച്ചു ഉപവകുപ്പ് (1) പ്രകാരം എടുത്ത ബോർഡിൻ്റെ തീരുമാനം, ട്രിബ്യൂണൽ അസാധുവാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്തില്ലെങ്കിൽ അന്തിമമായിരിക്കും.

ട്രിബ്യൂണൽ വിധി അന്തിമമായിരിക്കും എന്നത് നീതി നിഷേധമമാണ്. രാജ്യത്തുള്ള മറ്റു കോടതികളിൽ അപ്പീൽ സൗകര്യം ഉണ്ടായിരിക്കണം.

വാക്കാലുള്ള പ്രഖ്യാപനം വഴി  പോലും വഖഫ് ചെയ്യാൻ സാധിക്കുമ്പോൾ, തർക്കങ്ങൾ വരുക സാധാരണമാണ്. പലപ്പോഴും സാക്ഷിമൊഴിയെ ആശ്രയിക്കേണ്ടി വരും. സാക്ഷികളുടെ കൃത്യത ഉറപ്പാക്കാൻ മാർഗ്ഗമില്ല. രജിസ്റ്റർ ചെയ്യാത്ത വഖഫ്  പ്രഖ്യാപനങ്ങൾ കാരണം നിയമപരമായി സ്വത്തുക്കളുടെ കൈമാറ്റം തടയുക സാധ്യമല്ല. പല കൈമാറ്റങ്ങൾക്ക് ശേഷമായിരിക്കും മുൻ ഉടമ പ്രസ്തുത ഭൂമി വഖഫ് ചെയ്തു എന്ന അവകാശം ഉയർന്നുവരുന്നത്. ഇത്തരം തർക്കങ്ങൾ വരുമ്പോൾ, അന്തിമ തീരുമാനം വഖഫ് ബോർഡ് / ട്രിബുണൽ ആകുന്നത് നീതി നിർവ്വഹണത്തിൽ പരാതികൾ ഉണ്ടാകും.
നിലവിലെ വഖഫ് നിയമത്തിലെ ചില സെക്ഷനുകൾ നീതിപൂർവ്വകമല്ല എന്ന ആക്ഷേപങ്ങൾ പരിഹരിക്കാനാണ്  The Waqf (Amendment) Bill, 2024 ൽ പരിഷ്കരിക്കുന്നത്.

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന ഈ രീതിയിൽ ഉള്ള വിവാഹമോചനത്തിന് ഭർത്താവിന് ഏകപക്ഷീയമായുള്ള അവകാശമുണ്ട്.

എന്നാൽ മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ തലാഖിനു സമാനമായ അവകാശമില്ല എന്നും അഭിപ്രായമുണ്ട്. (Reference: Book “The question of protection of Muslim Personal Law” (Urdu) by Shri Mahamood Thahir).

പക്ഷെ, ഒരു മുസ്ലീം ഭാര്യ / സ്ത്രീ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവളുടെ ഭർത്താവുമായുള്ള അവളുടെ ദാമ്പത്യം യാന്ത്രികമായി പിരിയും. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ, സ്ത്രീകൾ ഇസ്‌ലാമിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്തു വിവാഹബന്ധം വേർപെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഖുറാൻ ആധാരമാക്കി,ചില പണ്ഡിതർ പറയുന്നത്, ഭർത്താക്കന്മാർ ഏകപക്ഷീയമായി തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നത്തിനു സമാനമായ അവകാശം (ഖുല) ഭാര്യമാർക്കും ഉണ്ടെന്നാണ്.

And women have rights similar to those against them in just manner.” (2 : 228) “Then if you fear that they cannot keep within the limits of Allah, there is no blame on them for what she gives up to become free thereby“. (2 : 229)

തലാഖിനു സമാനമായി, ഭാര്യക്ക് വിവാഹ ബന്ധം വേർപെടുത്താവാൻ ഖുല എന്ന രീതി ഉപയോഗിക്കാം. ഖുല ഉപയോഗിക്കുന്നതിന് ബന്ധം വേർപെടുത്താവാനുള്ള കാരണങ്ങൾ ബോധിപ്പിക്കണമെന്നു നിർബന്ധമില്ല. ഖുല ചെയ്യുമ്പോൾ ഭർത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നാണ് നിരീക്ഷണം. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, ഒരു മുസ്ലീം ഭാര്യ, ഭർത്താവുമായുള്ള വിവാഹം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൾ തലാഖ് ആവശ്യപ്പെടണം. ഭർത്താവ് വിസമ്മതിച്ചാൽ അവൾ ഖാസിയെയോ കോടതിയെയോ സമീപിക്കണം. അതായത്, തലാഖിനു സമാനമല്ല എന്നർത്ഥം. ഇത് സ്ത്രീകളുടെ വിവാഹമോചനം കൂടുതൽ ബുദ്ദിമുട്ടുള്ളതാക്കുന്നു.

ഇങ്ങനെ പല വിധ വ്യത്യസ്ത സാഹചര്യങ്ങൾ നിലനിന്ന സന്ദർഭത്തിൽ ആണ് Dissolution of Muslim Marriage Act -1939 നിലവിൽ വന്നത്.

K.C.Moyin v. Nafeesa & Others [1972 KLT 785]

കോടതി ബാഹ്യമായി വിവാഹ മോചനം നേടാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശം പരിശോധിച്ച കേസ് ആണ് K.C.Moyin v. Nafeesa & Others.

Whether a Muslim woman can repudiate her marriage without the provisions of the Dissolution of Muslim Marriages Act 1939?

Judge V. Khalid: “My reply is in the negative. According to me, under no circumstances can a Muslim marriage be dissolved at the instance of the wife, except in accordance with the provisions of the Act.” (para 1)

“The only occasion when a wife can perhaps resort to repudiation without intervention of Court is while pronouncing Talak-i-Tafweez, which is a divorce effected by the wife on the strength of a delegation toy the husband contingent on the happening of an event or subject to other reasonable conditions not opposed to the principles of Muslim Law.”

Dissolution of Muslim Marriage ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമല്ലാതെ മറ്റൊരു മാർഗത്തിലൂടെ മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായ വിവാഹമോചനം തേടാനാവില്ലെന്ന വിധിയാണ് ഈ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ചത്. സാമാന്യ പൊതുബോധത്തിന് അനുസരിച്ചിട്ടുള്ള വിധിയായിരുന്നു – വിവാഹമോചന അവകാശത്തിൽ സ്ത്രീ പുരുഷ അസമത്വം സൃഷ്‌ടിച്ച ഒരു വിധിയായിരുന്നു..

ചരിത്ര വിധി – 2021 ഏപ്രിൽ 13ന് കേരളാ ഹൈക്കോടതി

മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ടു ചരിത്രപ്രധാനമായ വിധിയാണ് 2021 ഏപ്രിൽ 13ന് കേരളാ ഹൈക്കോടതിയിൽ നിന്നുണ്ടായത്. മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ഈ വിധിയിലൂടെ, മുസ്ലിം ഭാര്യമാർക്ക് ഏകപക്ഷീയമായി ഖുല ഉപയോഗിച്ച് (കോടതി മുഖേന അല്ലാതെ) വിവാഹമോചനം നേടാൻ സാധിക്കും. അതായത് ഭർത്താവ് തലാഖ് ഉപയോഗിച്ച് ഏകപക്ഷീയമായി പ്രത്യേക കാരണം ഒന്നും ബോധിപ്പിക്കാതെ, വിവാഹം മോചനം നേടുന്നതിന് സമാനമായ അവകാശം സ്ത്രീക്കും ഈ വിധിയിലൂടെ ലഭിക്കുന്നു.

ഹർജിക്കാരുടെ വാദം – ഹർജിക്കാർ തലാഖിന് സമാനമായി ഖുല ഉപയോഗിക്കുന്നതിനെ എതിർത്തു. ഖുല ഉപയോഗിച്ച് മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടണമെങ്കിൽ, ഭർത്താവിൽ നിന്നും തലാഖ് ആവശ്യപ്പെടുക. ഭർത്താവ് വിസമ്മതിച്ചാൽ അവർ ഖാസിയെ (qadi / qazi) കൊണ്ടോ കോടതി വഴിയോ വിവാഹമോചനം നേടണം. ഭാര്യക്ക് തലാഖ് ആവശ്യപെടാമെങ്കിലും, പുരുഷൻ തലാഖ് ഉപയോഗിക്കുന്നത് പോലെ ഏകപക്ഷീയമായി ഭാര്യയ്ക്ക് വിവാഹമോചനം (ഖുല) സാധ്യമല്ല.എന്നാണ് വാദിച്ചത്. വിശ്വാസ ആചാര വിഷയത്തിൽ പണ്ഡിതർ ആണ് തീർപ്പു കല്പിക്കേണ്ടതെന്നും, കോടതിക്ക് ഇടപെടാൻ പരിധിയുണ്ടെന്നും വാദിച്ചു. ലോകത്തൊരിടത്തും മുസ്ലിം ഭാര്യക്ക് ഇത്തരത്തിൽ ഏകപക്ഷീയമായി വിവാഹമോചനം സാധ്യമല്ലെന്ന് വാദം ഉണ്ടായി. എന്നാൽ ഈ വാദങ്ങൾ കോടതി സ്വീകരിച്ചില്ല.

Dissolution of Muslim Marriage ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമല്ലാതെ മറ്റൊരു മാർഗത്തിലൂടെ മുസ്ലീം സ്ത്രീക്ക് വിവാഹമോചനം തേടാനാവില്ലെന്ന K.C.Moyin v. Nafeesa & Others കേസിലെ വിധിയാണ് 49 വര്‍ഷമായി ഇവിടെ നിലനിന്നിരുന്നത് – .ഈ വിധിന്യായമാണ് കോടതി പുനഃ പരിശോധിച്ചത്. ഈ വിധിയിലൂടെ, മുസ്ലിം ഭാര്യമാർക്ക് തലാഖിനു സമാനമായ, ഖുല എന്ന വിവാഹമോചനം രീതി, കോടതിക്ക് പുറത്തു, ഭർത്താവിന്റെ സമ്മതം ഇല്ലാതെ തന്നെ – ഉപയോഗിച്ച് വിവാഹമോചനം നേടുന്നതിനു പൂർണ്ണമായ അവകാശം ലഭിക്കുന്നു.

കോടതി ഇപ്പോൾ പുതുതായി അനുവദിച്ചു നൽകിയ വിവാഹ മോചന രീതി മുസ്ലീം സമൂഹത്തിൽ പ്രചാരത്തിൽ ഉള്ളത് തന്നെയായിരുന്നു എന്നൊരു വാദമുണ്ട്. എന്നാൽ, ഭർത്താവിന്റെ സമ്മതം ഇല്ലാതെ, വിവാഹമോചനം സാധ്യമല്ല എന്നതായിരുന്നു ഇസ്ലാം പണ്ഡിതരുടെ നിലപാട്. അതുകൊണ്ടു തന്നെ സ്വീകാര്യത സംബന്ധിച്ചും നിയമപരമായ പ്രശ്‌നമുള്ളതിനാലും അത് മറികടക്കുന്നതിനു പരസ്പര സമ്മത പ്രകാരം വിവാഹ മോചനം ചെയ്തു എന്ന രീതിയിൽ രേഖയുണ്ടാക്കുകയാണ് ചെയ്തു പോന്നിരുന്നത്.

ഭാര്യക്ക് ഭർത്താവിനെ വിവാഹ മോചനം ചെയ്യാനുള്ള വ്യവസ്ഥയാണിത്. ഭർത്താവിനു ത്വലാഖ് പോലെ തന്നെ ഭാര്യക്ക് ഏകപക്ഷീയമായുള്ള അവകാശമാണ് ഖുല എന്നു കോടതി വ്യക്തമാക്കുന്നുണ്ട്. ഇതു ഉപയോഗിക്കാൻ കാരണങ്ങൾ ബോധിപ്പിക്കണമെന്നു നിർബന്ധമില്ല. ഖുല ചെയ്യുമ്പോൾ ഭർത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു.

എന്നാൽ ഭർത്താവ് അനുമതി നൽകാതെ ഭാര്യക്ക് ഖുൽഅ് ചെയ്യാൻ സാധിക്കാതെ വരുന്നത് ഈ രീതിയുടെ അടിസ്ഥാനത്തെ തന്നെ ബാധിക്കുമെന്നതിനാൽ ഭർത്താവിന്റെ സമ്മതം ഖുൽഇന് വേണ്ടതില്ല എന്ന നിഗമനത്തിലാണ് കോടതി എത്തിചേരുന്നത്. ഭാര്യക്ക് നൽകിയ മഹർ തിരികെ ലഭിക്കാൻ ഭർത്താവിന് അവകാശമുണ്ട്.

ഭാര്യ ചെയ്യേണ്ട നടപടി ക്രമങ്ങൾ

1) വിവാഹം റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം (Declaration).
2) വിവാഹ സമയത്തോ വിവാഹ ബന്ധത്തിനു ഇടയിലോ ഭർത്താവിൽ നിന്നും ലഭിച്ച നേട്ടങ്ങൾ (മഹർ) തിരിച്ചു നൽകാമെന്നുള്ള വാഗ്ദാനം. (Offer)
3) കൃത്യമായ അനുരജ്ഞന ചർച്ചകൾ (Reconciliation) നടന്നിട്ടുണ്ടാവണം.

റഫറൻസ്: https://www.livelaw.in/pdf_upload/2124000093620212-441727.pdf

സ്ത്രീധന നിരോധന നിയമം (Dowry Prohibition Act 1961 / 1984)

വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം ( Dowry). സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ട്, കേന്ദ്ര സർക്കാറാണ് 1961-ൽ സ്ത്രീധന നിരോധന നിയമം ( Dowry Prohibition Act ) പാസ്സാക്കിയത്.

ഈ നിയമം 1984-ൽ ഭേദഗതി ചെയ്തു. സ്ത്രീധനം എന്താണെന്നു ഈ നിയമത്തിൽ നിർവ്വചിച്ചത് – വിവാഹവുമായി ബന്ധപ്പെട്ട് വിവാഹസമയത്തോ അതിനു മുമ്പോ പിമ്പോ വിവാഹിതരാവുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ, വിവാഹിതരാവുന്നവരുടെ മാതാപിതാക്കളൊ മറ്റാരങ്കിലുമോ വധുവിനോ വരനോ മറ്റാർക്കെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനം ആണ്. എന്നാല്‍ മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള മെഹറും സ്ത്രീധനവും ഇതില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്. എന്നാല്‍ ആരുടെയും നിര്‍ബന്ധമില്ലാതെ വധുവരന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം പരസ്പരം നല്‍കുന്ന തുകകള്‍ സ്ത്രീധന നിരോധന നിയമത്തിന്റെ കീഴില്‍ വരുന്നതല്ല. ഭാവിയിൽ ഒരു വ്യവഹാരം ഉണ്ടാകാതിരിക്കുവാനായി വധൂ വരന്മാർക്ക് ലഭിക്കുന്ന വസ്തു വകകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഇരുവരും അതിൽ ഒപ്പ് വച്ച് സൂക്ഷിക്കേണ്ടതാണ്.

സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടിയുള്ള കരാറുകൾ അസാധുവാണ്.

ശിക്ഷ

സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും വേണ്ടിയുള്ള കരാറുകളും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തടവു ശിക്ഷ കൂടാതെ, 15,000/- രൂപയോ , സ്ത്രീധനതുകയോ ഏതാണോ കൂടുതൽ, ആ സംഖ്യയ്ക്കുള്ള പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കുറ്റവാളിക്ക്, അഞ്ച് വർഷത്തിൽ കുറവുള്ള ശിക്ഷയാണ് ചുമത്തുന്നതെങ്കിൽ, ആയതിനുള്ള കാരണം മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടാതാണ്.

കൂടാതെ 15,000 രൂപയോ സ്ത്രീധന തുകയോ ഏതാണോ കൂടുതല്‍ ആ സംഖ്യ പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇനി വധൂവരന്മാരുടെ മാതാപിതാക്കളാണ് സ്ത്രീധനം വാങ്ങാനും കൊടുക്കാനും പ്രേരിപ്പിക്കുന്നത് എങ്കില്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം. കൂടാതെ 10,000 രൂപ പിഴയും അടയ്ക്കണം. സ്ത്രീധനനിരോധ നിയമപ്രകാരമുള്ള കേസുകള്‍ക്ക് ജാമ്യം ലഭിക്കാനും രാജിയാക്കാനും വ്യവസ്ഥയില്ല.

ആരോട് എവിടെപരാതിപ്പെടണം?

ഏതു വ്യക്തിയ്ക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാം. കല്യാണം കഴിഞ്ഞ് പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേസ് ഫയല്‍ ചെയ്യാം.
ഒരു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റിനോ, ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനോ,ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ പോലീസ് റിപ്പോര്‍ട്ട് പ്രകാരമോ ,പരാതിപ്പെടുന്ന വ്യക്തി, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍,അംഗീകരിക്കപ്പെട്ട സാമൂഹ്യ സേവക സംഘടനകള്‍ എന്നിവരുടെപരാതിയുടെ അടിസ്ഥാനത്തിലോ ഈ നിയമപ്രകാരം കേസെടുക്കാം.

സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍, കേരളാ സത്രീധന നിരോധന ചട്ടം 2004 ഭേദഗതി വരുത്തി, വനിതാ ശിശു വികസന ഡയറക്ടറെ ചീഫ് ഡവറി പ്രൊഹിബിഷന്‍ ഓഫീസറായും, 14 ജില്ലകളിലേയും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാരെ സ്ത്രീധന നിരോധന ഓഫീസര്‍മാരായും നിയോഗിച്ചിട്ടുണ്ട്.

ഇസ്ലാമീക നിയമ പ്രകാരം ( ശരീഅത്ത്‌ ), മരിച്ചയാളുടെ വാപ്പയുടെ സ്വത്ത്, മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും ലഭിക്കുമോ?

മുസ്ലിങ്ങളുടെ സ്വത്തു പിന്തുടർച്ച ഇസ്ലാമീക നിയമ പ്രകാരം ( ശരീഅത്ത്‌ ) ആണ്.

മുസ്ലീം നിയമമനുസരിച്ച്, വസ്തുവിന്റെ ഉടമയ്ക്ക് അവന്റെ ജീവിതകാലം വരെ സ്വത്ത് കൈകാര്യം ചെയ്യാൻ സമ്പൂർണ്ണ അവകാശമുണ്ട്. ഉടമയുടെ മരണശേഷം സ്വത്ത് ഏറ്റവും അടുത്ത അവകാശികൾക്കു (nearer heirs) പങ്കിടും / ലഭിക്കും.

ഭാര്യയും മക്കളും ഉള്ള ഒരാൾ മരണപ്പെടുന്നു എന്ന് കരുതുക. മരിക്കുന്ന സമയത്തു ഇയാളുടെ പേരിൽ ഉള്ള സ്വത്ത് അയാളുടെ ഏറ്റവും അടുത്ത അവകാശികൾക്ക് (nearer heirs) ലഭിക്കും. അതായത് മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും അവകാശം ലഭിക്കും.

എന്നാൽ ഇയാൾ അവകാശിയായി, കിട്ടേണ്ട സ്വത്തിൽ, ഉദാഹരണത്തിന് ഇയാളുടെ വാപ്പയുടെ പേരിൽ ഉള്ള സ്വത്തൂക്കൾ ഭാഗം ചെയ്തു ഇയാളുടെ പേരിൽ വന്നിരുന്നില്ല (മരിക്കുന്ന സമയത്തു) എങ്കിൽ, പ്രസ്തുത സ്വത്തിൽ മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും യാതൊരു അവകാശവും ഉണ്ടാകില്ല (വാപ്പയുടെ (grand father) സ്വത്തു ഏറ്റവും അടുത്ത, ജീവിച്ചിരിക്കുന്ന അവകാശികൾക്കു (nearer heirs) മാത്രമായി പങ്കിടും.

മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും മരിച്ചയാളുടെ വാപ്പയുടെ (grand father) സ്വത്തിൽ അവകാശം ഉണ്ടാവില്ല. ഭാര്യയ്ക്കും മക്കൾക്കും അനന്തരാവകാശം ലഭിക്കേണ്ടത് അവരുടെ ഭർത്താവ് / പിതാവ് വഴിക്കാണ്. ആയാൾ മരണപ്പെട്ടാൽ, ആ വഴി/ ബന്ധം മുറിഞ്ഞു അവകാശം നഷ്ടപ്പെടും. അതാണ് പ്രശ്നം!

ഒരു ഉദാഹരണം: അബുവിന് രണ്ടു മക്കൾ. സലിം, റഹിം!
സലിം വിവാഹിതൻ, മൂന്നു കുട്ടികൾ.
റഹിം വിവാഹിതൻ, രണ്ടു കുട്ടികൾ.

 

ഒരു അപകടത്തിൽ സലീമും വാപ്പയും ഉമ്മയും (അബുവും ഭാര്യയും) മരണപ്പെട്ടു.  വാപ്പയുടെ സ്വത്ത് അവകാശികൾക്ക് (സലിം,റഹിം) വിഭജിച്ചിരുന്നില്ല. ഒസിയൊത്തൊന്നും എഴുതിയിരുന്നില്ല. ഈ സാഹചര്യത്തിൽ മരിച്ച സലീമിന്റെ ഭാര്യയ്ക്കും മക്കൾക്കും സലീമിന്റെ ഉപ്പയുടെ സ്വത്തിൽ ഭാഗ അവകാശം ഉണ്ടായിരിക്കില്ല. വാപ്പയുടെ മുഴുവൻ സ്വത്തും റഹിമിന് ലഭിക്കും (ഏറ്റവും അടുത്ത അവകാശി(nearer heirs). റഹീമിന്റെ സ്വത്തിൽ അയാളുടെ ഭാര്യക്കും മക്കൾക്കും മാത്രമായിരിക്കും അവകാശം! മരിച്ചയാളുടെ മറ്റൊരു മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും സ്വത്ത് ലഭിക്കാനുള്ള അവകാശമാണ് ഇല്ലാതെയാകുന്നത്.

എന്താണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heir Certificate)?

എന്താണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heir Certificate)?

ഒരാൾ മരിച്ചു പോയാൽ അയാളുടെ സ്വത്തിന്മേലുള്ള അവകാശം ആർക്കൊക്കെയാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റാണ് അനന്തരാവകാശ സർട്ടിഫിക്കറ്റ്.

കുടുംബത്തിൽ ആര് മരണപ്പെട്ടാലും അത് തദ്ദേശ സ്ഥാപനത്തിൽ അറിയിച്ച് അവിടെ നിന്നും മരണ സർട്ടിഫിക്കറ്റ്  വാങ്ങേണ്ടതുണ്ട്.

5 രൂപയുടെ കോര്‍ട്ട്ഫീസ്റ്റാംപ് പതിപ്പിച്ച്, മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം താലൂക്ക് തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയില്‍ അപേക്ഷകന്റെ പൂര്‍ണ്ണമായ മേല്‍വിലാസം ഉണ്ടായിരിക്കണം. മരണപ്പെട്ടയാളുടെ അവകാശികളുടെ പേര്, വയസ്സ്, ബന്ധം എന്നിവ ചേര്‍ക്കണം. പരേതന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്നും, ടിയാന്‍ വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കേണ്ടതാണ്.

തഹസില്‍ദാര്‍ക്ക് നൽകിയ, അപേക്ഷ അന്വേഷണത്തിനായ് വില്ലേജ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍ നല്‍കുന്നു.  അവകാശികളെ നിശ്ചയിക്കാനുള്ള വില്ലേജ് ഓഫീസറുടെ പ്രാദേശികാന്വേഷണമാണ് ഏറ്റവും പ്രധാനം.   മരണപ്പെട്ടിട്ടുള്ള ആളെയും കുടംബ/വൈവാഹിക ബന്ധങ്ങളെയും കുറിച്ച് അറിവുള്ള 2 ബന്ധുക്കളുടെയും, അയല്‍വാസികളുടെയും മൊഴിരേഖപ്പെടുത്തി അവകാശികളെ വിചാരണ ചെയ്ത് മൊഴിരേഖപ്പെടുത്തി യഥാര്‍ത്ഥ അവകാശികളെ നിശ്ചയിച്ച് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. അവകാശികളെ നിശ്ചയിച്ചിരിക്കുന്നതില്‍ പ്രഥമികമായി തര്‍ക്കങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ പരിശോധനാര്‍ത്ഥം ഗസറ്റ് വിജ്ഞാപനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ് സൂപ്രണ്ടിന് അയച്ചു നല്‍കുന്നു.  ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനകം ആക്ഷേപങ്ങള്‍ ലഭിച്ചിട്ടില്ലയെങ്കില്‍ അവകാശികളെ നിശ്ചയിച്ച് സാക്ഷ്യപത്രം നല്‍കുന്നതാണ്.

താഴെപ്പറയുന്ന കാര്യങ്ങളിൽ ആണ് അന്വേഷണം നടത്തിയാണ് തഹസിൽദാർ തീരുമാനങ്ങൾ എടുക്കുന്നത്. ഹാജരാക്കുവാൻ തയ്യാറാക്കി വെയ്ക്കുക.
1. മരണ സർട്ടിഫിക്കറ്റ്
2. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്
3. മരിച്ചയാളുടെ അവകാശികളായ (ഭാര്യ, ഭർത്താവ്, മക്കൾ) മൊഴി
4. അവിവാഹിതരായ സഹോദരീ സഹോദരന്മാർ, മാതാപിതാക്കൾ, മരിച്ച വ്യക്തിയുടെ വിവാഹിതരായ മക്കൾ ഇവരിൽ ആരെങ്കിലും മരണമടഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ അവകാശികളുടെയും രണ്ട് അയൽക്കാരുടെയും മൊഴി.