എന്താണ് ‘രണ്ടുവിരൽ പരിശോധന’? (Two-finger test?)

സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാല്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന തുടര്‍ന്നു വരികയായിരുന്നു.

ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നത് വിലക്കി സുപ്രിം കോടതി (State of Jharkhand vs Shailendra Kumar Rai @ Pandav Rai | Justices DY Chandrachud and Hima Kohli ). ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ കോളജുകളിലെ പാഠഭാഗങ്ങളിൽനിന്ന് ‘രണ്ടു വിരൽ’ പരിശോധനയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. രണ്ടു വിരൽ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് 2013 ൽത്തന്നെ സുപ്രീ കോടതി വ്യക്തമാക്കിയതാണ്.
Referred to Lillu v. State of Haryana (2013) 14 SCC 643 – Directions issued to the Union Government as well as the State Governments – Ensure that the guidelines formulated by the Ministry of Health and Family Welfare are circulated to all government and private hospitals

ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമായാണ് ഈ പരിശോധനയെ കോടതി വിശേഷിപ്പിച്ചത്. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ പോലും, സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Reference: https://main.sci.gov.in/supremecourt/2018/36909/36909_2018_2_1501_39222_Judgement_31-Oct-2022.pdf

എന്താണ് മരണമൊഴി (Dying declaration) ?

എന്താണ് മരണമൊഴി (Dying declaration) ?
ഒരാൾ തന്റെ മരണത്തെപ്പറ്റിയോ മരണത്തിനു ഇടയാക്കിയ സംഭവത്തിന്റെ പരിതസ്ഥിതികളെ കുറിച്ചോ വായ്മൊഴിയായോ വരമൊഴിയായോ ആംഗ്യങ്ങളായോ കൊടുക്കുന്നത് പ്രസ്താവനയാണ് മരണമൊഴി (Dying declaration).

മരണമൊഴിക്കു അടിസ്ഥാനമായത് ഒരു ലാറ്റിൻ തത്വം – Nemo moriturud praesumitur mentire  – അതായത് No one at the point of death is presumed to lie – As per this maxim, a man will not meet his creator with a lie in his mouth. A dying declaration given by a person on the verge of his demise has a certain sanctity, because, at the sacred moment, a person is most reluctant to make some incorrect claims. മരണത്തിനു മുന്നിൽ ഒരു മനുഷ്യൻ അസത്യം പറയില്ല, എന്ന അനുമാനത്തിൽ ആണ് മരണമൊഴിക്ക് ഇത്ര പ്രാധാന്യം / വിശുദ്ധി കൈവന്നത്.

ഇന്ത്യൻ തെളിവ് നിയമത്തിലെ (The Indian Evidence Act, 1872) സെക്ഷൻ 32 (1) വകുപ്പിലാണ് മരണമൊഴിയുടെ പ്രസക്തിയെപ്പറ്റി പറയുന്നത്.
മരണമൊഴി, ഒരു മജിസ്ട്രേറ്റിനോ, ചികിത്സിക്കുന്ന ഡോക്ടര്‍ക്കോ, പോലീസ്‌ ഓഫീസര്‍ക്കോ, ഒരു പൊതു ജനസേവകനോ, സ്വകാര്യ
വ്യക്തിക്കോ രേഖപ്പെടുത്താവുന്നതാണ്‌. എന്നാല്‍ മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തുന്ന മരണമൊഴിക്ക്‌ തെളിവ്‌ മൂല്യം കൂടുതലാണ്‌.
മരണമൊഴി രേഖപ്പെടുത്താനുളള നടപടിക്രമങ്ങൾ
  1. മരണമൊഴി മൊഴി നല്‍കുന്നത്‌ സ്വമേധയാ ആയിരിക്കണം.
  2. മൊഴി നല്‍കുന്നയാളിന്റെ അതേ വാക്കുകളില്‍ തന്നെയാണ്‌ മൊഴി രേഖപ്പെടുത്തേത്‌.
  3. മരണമൊഴി നല്‍കുന്ന ആളിനോട്‌ സൂചക ചോദ്യങ്ങള്‍ (Leading Questions ) ചോദിക്കാന്‍ പാടില്ല.
    മരണമൊഴി നല്‍കിയ ആളിന്‌ തല്‍സമയം ബോധം ഉള്ളതായി ഡോക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങേതാണ്‌.
  4. മൊഴി കൃത്യവും പൂര്‍ണ്ണവും ആയിരിക്കേതാണ്‌. അതായത്‌ സംഭവത്തെക്കുറിച്ചുള വിശദമായ പ്രതിപാദനം ആവശ്യമാണ്‌.
    സംഭവത്തിന്‌ ശേഷം എത്രയും പെട്ടെന്ന്‌ മൊഴി രേഖപ്പെടുത്തേതാണ്‌.
  5. മൊഴി നല്‍കുന്നയാളിന്റെ ഒപ്പോ വിരലട്രയാളമോ, വാങ്ങേതാണ്‌. മൊഴിയില്‍ ഒപ്പോ വിരലടയാളമോ കിട്ടിയിട്ടില്ലായെങ്കില്‍ ആയതിന്റെ
    കാരണം രേഖപ്പെടുത്തിയിരിക്കേതാണ്‌.
  6. മരണമൊഴി രേഖപ്പെടുത്തുന്ന സമയത്തു മൊഴി നല്‍കുന്നയാളിന്റെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിവുളളവരെ സ്ഥലത്ത്‌
    നില്‍ക്കാന്‍ അനുവദിക്കാന്‍ പാടില്ല.
  7. മരണമൊഴി രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ ആ സമയത്ത്‌ അവിടെയുളള മാന്യന്‍മാരായ൪ സാക്ഷികളെക്കൊണ്ടു ഒപ്പ്‌ വാങ്ങേതാണ്‌.
  8. മൊഴി രേഖപ്പെടുത്തേത്‌ ചോദ്യോത്തര രീതിയില്‍ ആയിരിക്കണം.എന്നാല്‍ ചോദ്യോത്തര രീതിയില്‍ അല്ല മൊഴി രേഖപ്പെടുത്തിയത്‌ എന്നതു കൊണ്ട്  അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നും പിന്നീട് ഒരു കേസിൽ സുപ്രിം  കോടതി പറഞ്ഞു.
  9. മൊഴി നല്‍കുന്നതിനിടയില്‍ അത്‌,നല്‍കുന്നയാള്‍ക്ക്‌ മരണം സംഭവിച്ചാല്‍ ലഭിച്ചിടത്തോളം വിവരങ്ങള്‍ രേഖപ്പെടുത്തേ താണ്‌.
  10. പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക്‌ കൊണ്ട് പോകുന്നതിനിടയ്ക്ക്‌ അയാള്‍ക്ക്‌ മരണം സംഭവിക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥന്‌ തോന്നിയാല്‍ സ്വതന്ത്രസാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മരണമൊഴി രേഖപ്പെടുത്താവുന്നതാണ്‌.

മരണമൊഴിയുടെ തെളിവ്‌ മൂല്യം നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍

മരണമൊഴിയിലെ വസ്തുതകളും, മറ്റ്‌ സാക്ഷി മൊഴികളിലെ വസ്തുതകളും തമ്മില്‍ പൊരുത്തക്കേട്‌ ഉണ്ടാകുന്ന
സാഹചര്യം.

മരണമൊഴിയുടെ പല ഭാഗങ്ങളും തമ്മില്‍ പൊരുത്തക്കേട്‌  ഉണ്ടാകുന്ന  സാഹചര്യം. (അർദ്ധബോധ / അബോധാവസ്ഥയിൽ മൊഴിയെടുത്താൽ ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്.)

മരണമൊഴി നല്‍കുന്നയാളെ സ്വാധ്വീനിക്കത്തക്ക വിധത്തില്‍ അയാളുടെ ബന്ധുക്കളോ മറ്റാരെങ്കിലോ മൊഴി നല്‍കുന്ന സമയത്ത്‌ അയാളുടെ ഒപ്പം ഉണ്ടായിരിക്കുക.

മരണമൊഴി നല്‍കുന്നയാള്‍ ആ സമയം അബോധാവസ്ഥയിലോ അര്‍ദ്ധ ബോധാവസ്ഥയിലോ ആയിരുന്നു എന്ന്‌ തെളിയുക.

മരണമൊഴിയുമായി ബന്ധപ്പെട്ട കേസുകളിൽ വളരെ പ്രധാനപ്പെട്ട ഒരു കേസാണ് പക്കാല നാരായണസ്വാമിയും കിംഗ്‌ എംപെറോർ (Pakala Narayana Swami vs Emperor on 19 January, 1939 )  (1939) 41 BOMLR 428.

മറ്റു ചില പ്രസക്തമായ കേസുകൾ
P.V. Radhakrishna. v. State of Karnataka (2003) 6 SCC 443 , SC 2859
Chacko v. State of Kerala (2003) 1 SCC 112
Sampat Babso Kale and Anr. v. State of Maharashtra (2019) 4 SCC 739
Sham Shankar Kankaria v. State of Maharashtra (2006) 13 SCC 165
Surinder Kumar v. State of Haryana (2011) 10 SCC 173
State of UP Vs Nawab Singh [ 1996 CrLJ 934 ( AlR )]
Munna Raja Vs State of MP ( AIR 1976 SC 2199 )
Charipalli shankara Rao Vs Public Prosecutor AP High Court ( AIR 1995 SC 777 )
Surwan singh Vs State of Punjab [ 1995 CrLJ 3630 (SC ) ]
Bapu Rao Vs State of Maharashtra, 1968, SC P.855
Jaya Ram Vs State of Tamilnadu ( 1976, SCC 791 )
Varand Vs Emperor, AIR 1944, Sind 137
Bhagwan Das Vs State of MPAIR 1957 SC 589

ആശ്രിതനിയമനം അവകാശമാണോ? (Right to Compassionate appointment )

സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലിയിൽ ഇരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന നിയമനം ആണ്  ആശ്രിതനിയമനം എന്നറിയപ്പെടുന്നത്.

ജീവനക്കാരുടെ വേർപാടിൽ പെട്ടെന്ന് പ്രതിസന്ധിയിലാകുന്ന കുടുംബത്തെ കരകയറ്റാനുള്ള ആനുകൂല്യം മാത്രമാണ് ആശ്രിതനിയമനമെന്നും അത് അവകാശമല്ലെന്നും സുപ്രീംകോടതി Fertilizers and Chemicals Travancore Ltd. (FACT)  & Ors. Vs. Anusree K.B. [Civil Appeal No. 6958 of 2022] എന്ന കേസിൽ വിധിക്കുകയുണ്ടായി (SEPTEMBER 30, 2022)
ഭരണഘടനയുടെ 14-ാം വകുപ്പ് തുല്യതയും 16-ാം വകുപ്പ് ജോലിയിൽ തുല്യ അവസരവുമാണ് ഉറപ്പുനൽകുന്നത്.  ഭരണഘടനയുടെ  ഈ നിർദ്ദേശത്തിനുള്ള ഇളവാണ് (Exception) ഇളവാണ് മരിച്ച ജീവനക്കാരുടെ ആശ്രിതർക്കുള്ള നിയമനം. ജീവിതമാർഗം അടഞ്ഞുപോയി പ്രതിസന്ധിയിലാവുന്ന കുടുംബത്തെ സഹായിക്കാൻ തീർത്തും മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടാണ് ആശ്രിതനിയമനം നടത്തുന്നത്. ഇതിനെ അവകാശമായി കാണാനാവില്ലെന്ന് ജസ്റ്റിസ് കൃഷ്ണമുരാരി, ജസ്റ്റിസ് M  R  ഷാ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മരിച്ചയാളുടെ ഭാര്യ, മകൻ, അവിവാഹിതയായ മകൾ എന്നിവർക്കാണ് ആശ്രിതനിയമനം നൽകാവുന്നത്. മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധനയും ഉണ്ട്.