ഒരു പ്രത്യേക സ്ഥലത്തു ഒരു പ്രത്യേക സമയത്തു കൃത്യമായ ഇടവേളകളിൽ ദിവസവും പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന റോന്തുചുറ്റല്‍ ആണ് ബീറ്റ് (beat) എന്നറിയപ്പെടുന്നത്.
മുൻകാലത്തു് വേണ്ടത്ര വാർത്താ വിനിമയ മാർഗ്ഗങ്ങൾ (റേഡിയോ സംവിധാനങ്ങൾ/ wireless) ഇല്ലായിരുന്നതു കൊണ്ട് കുറ്റകൃത്യങ്ങൾ നടന്നുകഴിഞ്ഞു ഒരുപാടു സമയം കഴിഞ്ഞു മാത്രമേ സംഭവ സ്ഥലത്തു പോലീസിന് എത്താൻ സാധിച്ചിരുന്നുള്ളു. അത് കൊണ്ട് ഓരോ പ്രദേശവും നിരീക്ഷണം നടത്തുവാനും കുറ്റകൃത്യങ്ങൾ നടക്കാനുള്ള സാധ്യത ഒഴിവാക്കാനും ആവശ്യമെങ്കിൽ കൂടുതൽ പോലീസിനെ സംഭവസ്ഥലത്തേക്ക് വരുത്തുവാനും സാധിക്കും. ബീറ്റ് റോന്തുചുറ്റല്‍ എല്ലാ ദിവസവും ഒരേ ഉദ്യോഗസ്ഥർ ആണ് ചെയ്യുന്നത്. ഇത് സ്ഥലത്തെ പറ്റി കൃത്യമായ അറിവുണ്ടാകാനും ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനും അവരുടെ സഹകരണത്തോടെ കുറ്റകൃത്യങ്ങൾ തടയാനും കഴിയുന്നു എന്നത് കൊണ്ട് കമ്മ്യൂണിറ്റി പൊലീസിങ് (Community policing) എന്നും അറിയപ്പെടാറുണ്ട്. ബീറ്റ് പട്രോളിങ് നടത്തുന്നവർ നിർദേശിക്കപ്പെട്ടിക്കുന്ന സമയത്തു വാർത്താവിനിമയ സംവിധാനം ലഭ്യമായ സ്ഥലത്തു എത്തുകയും പുതിയ നിർദേശങ്ങൾ സ്റ്റേഷനിൽ നിന്നും സ്വീകരിക്കാവുന്നതും ആണ്. ഉദ്യോഗസ്ഥർ നടന്നോ സൈക്കിളിലോ ബൈക്കിലോ ആണ് ബീറ്റ് പട്രോളിങ് സാധാരണ നടത്താറുള്ളത്. പട്രോളിങ്ങിനെത്തുന്ന പോലീസുകാര്‍ സേവനവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഓരോ സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിട്ടുള്ള പട്ട ബുക്കുകളില്‍ ഒപ്പിട്ടിരിക്കേണ്ടതാണ്.
എന്താണ് ഇലക്‌ട്രോണിക് ബീറ്റ് (ഇ-ബീറ്റ് / e – Beat )?
പോലീസുകാരുടെ രാത്രികാല പട്രോളിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിനു നടപ്പിലാക്കിയ ഇലക്‌ട്രോണിക് ബീറ്റ് (ഇ-ബീറ്റ്) പദ്ധതി ചില നഗരങ്ങളിൽ കേരള പോലീസ് ആരംഭിച്ചിരുന്നു. സ്‌ത്രീ സുരക്ഷ, ക്രമസമാധാനപാലനം എന്നിവ ലക്ഷ്യമിട്ടാണു കേരള പോലീസ് ഇ-ബീറ്റ് പദ്ധതിക്കു തുടക്കമിട്ടത്. റേഡിയോ ഫ്രീക്കന്‍സ് ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യയുള്ള ഉപകരണം ബീറ്റിലിറങ്ങുന്ന ഓരോ പോലീസുകാരന്റെയും പക്കലുമുണ്ടാകും. വിവിധ സ്‌ഥലങ്ങളില്‍ വച്ചിരിക്കുന്ന ഇലക്‌ട്രോണിക് ടാഗുകളില്‍ ഈ ഉപകരണം സൈ്വപ്പ് ചെയ്‌താണ് പോലീസുകാരന്‍ ഡ്യൂട്ടി സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. പട്രോളിങ്ങിനിറങ്ങുന്ന പോലീസുകാരന്റെ പേര്, സമയം, സ്‌ഥലം തുടങ്ങിയ വിവരങ്ങള്‍ ഈ മിഷ്യനില്‍ രേഖപ്പെടുത്തും. പട്ട ബുക്കിനു പകരമാണു ഇ-ബീറ്റ് സംവിധാനം.
നൈറ്റ് പട്രോളിങ്ങിനെത്തുന്ന പോലീസുകാര്‍ സേവനവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഓരോ സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിട്ടുള്ള പട്ട ബുക്കുകളില്‍ ഒപ്പിട്ടിരുന്ന രീതി ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാത്രികാല ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ പട്ട ബുക്കുകളില്‍ മാസങ്ങളോളം ഒപ്പിടാതെ പരിശോധനയ്‌ക്കെത്തുമ്പോള്‍മാത്രം ഒരുമിച്ച് ഒപ്പിടുന്ന രീതി ഉണ്ടായിരുന്നു. ഇ-ബീറ്റ് സംവിധാനം ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആകുമെന്ന് കരുതുന്നു.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക