ഗോവിന്ദസ്വാമി സൗമ്യ വധക്കേസ് – കേസിന് ആധാരമായ സംഭവം
എറണാകുളത്തു ജോലി ചെയ്തുകൊണ്ടിരുന്ന 23 വയസ്സുള്ള സൗമ്യ, എന്ന യുവതി 2011 ഫെബ്രുവരി 1 നു വൈകിട്ട് 5.30 നു എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ സ്വന്തം വീട്ടിലേയ്ക്കു പോകവേ, ഗോവിന്ദസ്വാമി എന്നയാൾ ട്രെയിനിൽ വെച്ച് ആക്രമിക്കുകയും ശേഷം ബലാൽക്കാരമായി തന്റെ കാമപൂർത്തീകരണത്തിനു ഉപയോഗിക്കുകയും മൊബൈൽ ഫോണും പൈസയും അപഹരിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഏതാനും ദിവസങ്ങൾ കഴിഞ്ഞു സൗമ്യ മരിച്ചു.
ഗോവിന്ദസ്വാമിക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങൾ – ഐപിസി (IPC)
376. Punishment for rape –
302. Punishment for murder.—Whoever commits murder shall be punished with death, or 1[imprisonment for life], and shall also be liable to fine.
394. Voluntarily causing hurt in committing robbery
397. Robbery, or dacoity, with attempt to cause death or grievous hurt
447. Punishment for criminal trespass.—Whoever commits criminal trespass shall be punished with imprisonment of either description for a term which may extend to three months, with fine or which may extend to five hundred rupees, or with both.
അതിവേഗ വിചാരണ കോടതി 11.11.2011 ൽ ഗോവിന്ദസ്വാമിയെ സെക്‌ഷൻ 302 IPC (കൊലപാതകം) പ്രകാരം വധശിക്ഷയും (Capital punishment) സെക്‌ഷൻ 376 IPC (ബലാൽക്കാരം) പ്രകാരം ജീവപര്യന്തം തടവും, 394 r/w 397 of IPC പ്രകാരം 7 വർഷം തടവും 447 IPC പ്രകാരം മൂന്നുമാസം തടവും വിധിച്ചു.
ഗോവിന്ദ്സ്വാമി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിചാരണ കോടതി വിധി ശെരിവെയ്ക്കുകയാണ് ഉണ്ടായത്.
പിന്നീട്, ഗോവിന്ദസ്വാമി സുപ്രിം കോടതിയിൽ അപ്പീൽ നൽകുകയും സുപ്രിം കോടതി വധശിക്ഷ റദ്ദാക്കുകയുമാണ് ഉണ്ടായത്. സുപ്രിം കോടതി വിധി വളരെയേറെ വിമർശിക്കപ്പെട്ടു.
ഒരു സാധാരണക്കാരൻ കോടതി വിധികൾ അറിയുക പത്രമാധ്യമങ്ങളിൽ നിന്നുമായിരിക്കും. ഇതുപോലെ അനേകം കേസുകൾ കോടതികൾ ശിക്ഷ കുറയ്ക്കുകയോ ഒഴിവാക്കുകയോ വർദ്ദിപ്പിക്കുകയോ ചെയ്യാറുണ്ട്. മാധ്യമങ്ങളും കോടതിവിധികൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശിക്ഷ കുറഞ്ഞതിനോ വെറുതെ വിട്ടതിനോ ഉള്ള കൃത്യമായ കാരണം നൽകാറില്ല. ഇതൊക്കെ വായിച്ചു നമ്മൾ നീതിന്യായ വ്യവസ്ഥയെ വിലയിരുത്തുമ്പോൾ പാളിച്ചകൾ ഉണ്ടാകാറുണ്ട്.
സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചത്തിന്റെ കാരണം നമുക്കു പരിശോധിക്കാം.
(Ratio decidendi is a Latin phrase meaning “the reason” or “the rationale for the decision”)
കോടതികൾ പ്രവർത്തിക്കുന്നത് കൃത്യമായ നിയമ പരിധിയിൽ നിന്നാണ്. അതിൻപ്രകാരമുള്ള നടപടികളെ എടുക്കാൻ പറ്റൂ. പ്രോസിക്യൂഷൻ ആരോപിച്ചിട്ടുള്ള കുറ്റങ്ങൾ സംശയമില്ലാതെ തെളിയിച്ചാൽ മാത്രമേ ശിക്ഷിക്കാൻ കോടതിക്ക് സാധിക്കു. അല്ലെങ്കിൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് കിട്ടും. അതാണ് ഗോവിന്ദ ചാമിക്ക് ലഭിച്ചത്. ഒരാളെ വെറുതെ വിടുമ്പോൾ കോടതി പറയുക അയാൾ കുറ്റം ചെയ്തില്ല എന്നല്ല. ആരോപിച്ച കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നാണ്. (ചില സന്ദർഭങ്ങളിൽ കോടതികൾ അന്തസ്സുകെട്ട വിധികളും പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല)
എല്ലാ കേസുകളുടെയും ജഡ്ജ്മെന്റ് ലഭ്യമാണ്. വായിച്ചുനോക്കിയാൽ എന്തുകൊണ്ടാണ് ശിക്ഷിച്ചത് /വെറുതെ വിട്ടത് എന്ന് അതിൽ കാണാവുന്നതാണ്.
എന്തായിരുന്നു സുപ്രീം കോടതിയിൽ സംഭവിച്ചത്? സുപ്രീം കോടതി നിഗമനങ്ങൾ?
ഗോവിന്ദസ്വാമി സൗമ്യ കേസിൽ 83 സാക്ഷികൾ, 100 ൽ അധികം ഡോക്യൂമെന്റുകൾ എന്നിവ ഉണ്ടായിരുന്നു.
ഗോവിന്ദസ്വാമിയുടെ അപ്പീലിൽ, ഒരോ ചാർജിലും സുപ്രിം കോടതിയുടെ നിഗമനങ്ങൾ താഴെ കൊടുത്തിരിക്കുന്നു
376. Punishment for rape –
The evidence of P.W. 70 – Dr. R. Sreekumar, Joint Director (Research) holding charge of Assistant Director, D.N.A. in the Forensic Science Laboratory.
റേപ്പിനു തെളിവുകൾ ആയി vagina swabs & vagina smear , ലുങ്കി, പ്രതിയുടെ രക്തം, പാന്റിലും, അണ്ടർവിയറിലും കണ്ടെത്തിയത്. DNA profile തുടങ്ങി ബലാൽക്കാരം നടത്തിയത് സംശയരഹിതമായി തെളിയിക്കാൻ സാധിച്ചു. അതിനാൽ കീഴ്‌കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശെരിവെയ്ക്കുന്നു!
394 read with 397
394. Voluntarily causing hurt in committing robbery
397. Robbery, or dacoity, with attempt to cause death or grievous hurt
ബലാൽക്കാരശേഷം മോഷ്ടിച്ച മൊബൈൽ ഫോൺ PW 7 മണിയൻ PW 10 ബേബി വര്ഗീസിന് വിറ്റ നിലയിൽ പിടിച്ചെടുത്തിരുന്നു. ആയതിനാൽ മോക്ഷണം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
302. Punishment for murder -ഈ കുറ്റാരോപണത്തിനു പ്രസക്തമായ തെളിവുകൾ ആയി കോടതി പരിഗണിച്ചത്
തൊട്ടു മുന്നിലെ ബോഗിയിൽ യാത്ര ചെയ്തിരുന്ന P.Ws.4 (ടോമി ദേവസ്യ) PW 40 (അബ്ദുൽ ഷുക്കൂർ ) എന്നിവരുടെ മൊഴികളും (ലേഡീസ് കംപാർട്മെന്റിൽ നിന്നും കരച്ചിൽ കേട്ടത്)
PW 64 (ഷേർലി വാസു – Professor and Head of Department of Forensic Medicine, M.C.H. Thrissur) and PW 70 (Dr ശ്രീകുമാർ ) എന്നിവരുടെ മൊഴികളും റിപ്പോർട്ടുകളും ആയിരുന്നു.
P.W. 64 – ഷേർലി വാസു
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം മാരകമായ പരിക്കുകൾ
1. പിറകിൽ നിന്ന് മുടിക്ക് പിടിച്ചു 4 – 5 പ്രാവശ്യം ഒരു പരന്ന പ്രതലത്തിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന പരിക്ക്. ഇത് മാത്രം മരണകാരണം ആകണമെന്നില്ല. എന്നാൽ ചിന്താശേഷി / പ്രതികരണ ശേഷി നഷ്ടപ്പെടാം!
2. ഇടതു കണ്ണിനു താഴെ മുതൽ താടി എല്ലുവരെ ഉണ്ടായ പരിക്ക്. അതുപോലെ തന്നെ maxilla (മേൽത്താടി എല്ല്), mandible (കീഴ്താടി എല്ല് strongest and lowest bone in the human face). 13 പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. ഗ്ലൈഡിങ് മാർക്ക് ലോവർ ചിന്നിൽ (chin) ൽ ഉണ്ടായിരുന്നു. ട്രെയിൻ നേരിയ സ്പീഡിൽ ആയിരുന്നു. എന്നാൽ injury No.1 കാരണം സ്വാഭാവിക പ്രതികരണം നഷ്ടപ്പെട്ടു (reflex) മുഖം ഇടിച്ചു വീണു. ബോധത്തോടെ വീണിരുന്നു എങ്കിൽ കൈ കുത്താൻ ശ്രെമിച്ചേനെ. എന്നാൽ കൈകൾ കുത്തിയതായി കാണുന്നില്ല. കൈമുട്ടിനോ കൈത്തണ്ടിനോ forearm നോ പരിക്കില്ല. റിഫ്ലക്സ് ഇല്ലാതെയുള്ള വീഴ്ചയായിരുന്നു!
42 കിലോഗ്രാം ഭാരമുള്ളയാൾ 5-8 അടി മുകളിൽ നിന്നും വീഴുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ ആണിത്. ഇടതു cheek bone ഭാഗം ട്രെയിൻ ട്രാക്കിൽ ഇടിച്ചിരിക്കാൻ സാധ്യത. ട്രെയിൻ ട്രാക്കുകൾ ക്രോസ്സ് ചെയ്യുന്ന ഭാഗം ആയിരുന്നു.
3. അബോധാവസ്ഥയിൽ മലർത്തി കിടത്തിയതുകൊണ്ടു രക്തം ശ്വസനവ്യവസ്ഥയിൽ എത്തി anoxic brain damage (ഓക്സിജൻ തലയിൽ എത്താതെയുള്ള അവസ്ഥ).
ഇതിൽ ഒന്നാമത്തെ പരിക്ക് ഏല്പിച്ചതിനു പ്രതിക്കെതിരെ P.Ws.4, 40, 64 and 70 എന്നിവരുടെ വ്യക്തമായ തെളിവുണ്ട്. P.Ws.4, 40 എന്നിവർ ട്രെയിൻ കംപാർട്മെന്റിൽ നടന്ന സംഭവങ്ങൾക്കും PW 64 പോസ്റ്റ്മോർട്ടം റിപ്പോർട് വഴിയും. എന്നാൽ ഇത് മാത്രം മരണകാരണം ആകുന്നില്ല.
രണ്ടാമതായുള്ള പരിക്ക് സൗമ്യയെ പ്രതി ട്രെയിനിൽ നിന്നും തള്ളിയിട്ടതു മൂലം ആണ് എന്നുള്ളതിന് വ്യക്തമായ തെളിവുകളുടെ അഭാവം ഉണ്ട്. എന്നാൽ ഒന്നാമത്തെ പരിക്കുകൾ മൂലം സൗമ്യയുടെ റിഫ്ലക്സ് നഷ്ടപ്പെട്ട അവസ്ഥയിൽ തനിയെ ചാടി എന്നത് സംഭവ്യം അല്ല പ്രോസിക്യൂട്ടർ വാദിച്ചു. പക്ഷെ PW 4 & 40 ഉം നൽകിയ മൊഴികൾ പ്രകാരം വാതിൽക്കൽ നിന്നിരുന്ന ഒരു മധ്യവയസ്‌കൻ “സൗമ്യ ചാടി രക്ഷപെട്ടു” എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടു തള്ളിയിട്ടതിന് ഒരു conclusive evidence ഇല്ല എന്ന നിഗമനത്തിൽ കോടതി എത്തി! (Benefited Govindswami)
മൂന്നാമതായി, മരണകാരണം supine position ൽ കിടത്തിയത്. ഇത് പക്ഷെ ലൈംഗീക ബന്ധം നടത്തുവാൻ വേണ്ടിയായിരുന്നു. സെക്ഷൻ 302 അനുസരിച്ചു കൊല്ലുവാനുള്ള ഉദ്ദേശം / മരണപ്പെടാം എന്ന അറിവ് പ്രതിക്കു ഇല്ലായിരുന്നു എന്നതു കോടതി പരിഗണിച്ചു. (Importance of intention) ഇത് മെഡിക്കൽ പാരാമെഡിക്കൽ വിദ്യാഭ്യസം ലഭിച്ചവർക്കേ ഉണ്ടാവൂ. സൗമ്യ കുറച്ചു ദിവസം അതിജീവിച്ചത്, കൊല്ലണം എന്ന ലക്‌ഷ്യം പ്രതിക്കില്ലായിരുന്നു എന്ന നിഗമനത്തിൽ കോടതി എത്തി. (Benefited Govindswami)
എന്നാൽ ഈ കുറ്റകൃത്യങ്ങൾ ചെയ്തതുകൊണ്ട് ഐപിസി 325 പ്രകാരമുള്ള ശിക്ഷയ്ക്കു പ്രതി അർഹനാണ്. 7 വർഷം കഠിനതടവ് വിധിക്കുന്നു.
സൗമ്യക്ക് നേരെ ഗോവിന്ദസ്വാമി ട്രെയിനില്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് മരണം സംഭവിച്ചതെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്.
ട്രെയിനില്‍ വെച്ച് സൗമ്യയുടെ തല പലതവണ ഭിത്തിയില്‍ ഇടിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സൗമ്യക്ക് ട്രെയിനില്‍ നിന്ന് സ്വയം പുറത്തേക്ക് ചാടാന്‍ സാധിക്കുമായിരുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേസിലെ നാലാമത്തെയും നാല്‍പതാമത്തെയും സാക്ഷിമൊഴികള്‍ സൗമ്യ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. സൗമ്യയെ ഗോവിന്ദസ്വാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് സാക്ഷികള്‍ കണ്ടിട്ടില്ല. സൗമ്യ യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്‍റില്‍ ഗോവിന്ദസ്വാമിയെ കണ്ടവരും ഇല്ല. ഇടതുകൈപ്പത്തി ഇല്ലാത്ത ഗോവിന്ദസ്വാമിയുടെ ശാരീരിക ശേഷിയും കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ കേസില്‍ വീഴ്ചപറ്റിയത് പ്രോസിക്യൂഷനാണ്. പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച സാക്ഷിമൊഴികള്‍ കണക്കിലെടുത്ത് തന്നെയാണ് ഗോവിന്ദസ്വാമിയെ കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴുവാക്കിയത്.
325. Punishment for voluntarily causing grievous hurt.
മേൽപ്പറഞ്ഞ കാരണങ്ങളാൽ പ്രതിയുടെ അപ്പീൽ ഭാഗീകമായി അനുവദിക്കുന്നു
എന്നാൽ ഐപിസി 302 പ്രകാരം നൽകിയ വധ ശിക്ഷ റദ്ദു ചെയ്തു ഐപിസി 325 പ്രകാരമുള്ള 7 വർഷം കഠിനതടവ് ശിക്ഷയാക്കി മാറ്റി. ബലാൽക്കാരം നടത്തിയത് സംശയരഹിതമായി തെളിയിക്കാൻ സാധിച്ചതിനാൽ, കീഴ്‌കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ സുപ്രിം കോടതി ശെരിവെച്ചു!