അപകടമുണ്ടായശേഷം ശേഷം, ചില വാഹനങ്ങൾ നിർത്താതെ പോകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, അപകടത്തിൽ പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ചിലപ്പോൾ, അപകടശേഷം നിർത്താതെ പോയ വാഹനത്തിനു പകരം ഇൻഷുറൻസ് ഉള്ള, മറ്റൊരു വാഹനം കേസിൽ പെടുത്തി നഷ്ടപരിഹാര ബാധ്യത ആ വാഹനത്തിൽ ആരോപിക്കാറുണ്ട്.
എന്നാൽ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്കു നഷ്ടപരിഹാരത്തിനുള്ള വകുപ്പുകൾ നമ്മുടെ നിയമത്തിൽ ഉണ്ട്. വളരെ പരിമിതമായ നഷ്ടപരിഹാരമാണെങ്കിലും, ഇത് ഒരു ആശ്വാസമാണ്.
The Motor Vehicles Act, 1988 provides compensation for hit and run motor accidents. Sections 161 to 163 are the relevant provisions which deals with the compensation payable for hit and run accident cases.
അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഇതിനു നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. 2021 നവംബര്‍ 2 ന് കളമശേരിയില്‍ അപകടമുണ്ടാക്കിയ ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആലുവ സ്വദേശി വി.കെ.ഭാസി നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്?
അജ്ഞാത വാഹനം ഇടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത് അപകടം നടന്ന സ്ഥലത്തെ ആര്‍ഡിഒയ്ക്കാണ്.
നഷ്ടപരിഹാരത്തിനായി നിര്‍ദിഷ്ട ഫോമില്‍ (Form I, Form II, Form V. The procedure for making the claim application is mentioned in Clause 20 of the Solatium Scheme, 1989) രേഖകള്‍ സഹിതം അപേക്ഷ ലഭിച്ചാല്‍ അന്വേഷണം നടത്തി ക്ലെയിംസ് എന്‍ക്വയറി ഓഫിസറായ ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ജില്ലാ കലക്ടറാണ് ക്ലെയിംസ് സെറ്റില്‍മെന്റ് ഓഫിസര്‍ എന്ന നിലയില്‍ ഉത്തരവിടുന്നത്. അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ 25,000 രൂപയും ഗുരുതര പരുക്കാണെങ്കില്‍ 12500 രൂപയുമാണു നഷ്ടപരിഹാരം നല്‍കുന്നത്. സെറ്റില്‍മെന്റ് കമ്മിഷണര്‍ രേഖകള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ (General Insurance Corporation) നോമിനേറ്റഡ് ഓഫിസര്‍ക്കു നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ഇത്തരം വാഹന അപകട കേസുകളിൽ കൃത്യമായ നടപടിക്രമവും നഷ്ടപരിഹാരം നൽകാൻ സമയപരിധിയുമുണ്ട്. നഷ്ടപരിഹാരത്തിനായി നിർദിഷ്ട ഫോമിൽ രേഖകൾ സഹിതം അപേക്ഷ ലഭിച്ചാൽ അന്വേഷണം നടത്തി ക്ലെയിംസ് എൻക്വയറി ഓഫിസറായ ആർഡിഒ റിപ്പോർട്ട് നൽകും. തുടർന്ന് ജില്ലാ കലക്ടറാണ് ക്ലെയിംസ് സെറ്റിൽമെന്റ് ഓഫിസർ എന്ന നിലയിൽ ഉത്തരവിടുന്നത്. അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടായാൽ 25,000 രൂപയും ഗുരുതര പരുക്കാണെങ്കിൽ 12500 രൂപയുമാണു നഷ്ടപരിഹാരം നൽകുന്നത്. അപേക്ഷ ലഭിച്ചാൽ എഫ്ഐആർ, ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പരുക്കേറ്റ കേസുകളിലാണെങ്കിൽ പരുക്ക് സംബന്ധിച്ച സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കേണ്ടത് ക്ലെയിംസ് എൻക്വയറി ഓഫിസറുടെ ഉത്തരവാദിത്തമാണ്. ക്ലെയിംസ് എൻക്വയറി ഓഫിസറുടെ റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനകം ക്ലെയിംസ് സെറ്റിൽമെന്റ് കമ്മിഷണർ ഉത്തരവിടണം. സെറ്റിൽമെന്റ് കമ്മിഷണർ രേഖകൾ ഇൻഷുറൻസ് കമ്പനിയുടെ നോമിനേറ്റഡ് ഓഫിസർക്കു നൽകണമെന്നും കോടതി വ്യക്തമാക്കി.
റഫറൻസ്: WP(C) NO. 16367 OF 2022 THE HIGH COURT OF KERALA
പെറ്റിഷണർ വി.കെ.ഭാസി വേണ്ടി അഡ്വക്കേറ്റ്സ് P.SANJAY, A.PARVATHI MENON, BIJU MEENATTOOR, PAUL VARGHESE (PALLATH), P.A.MOHAMMED ASLAM, KIRAN NARAYANAN, PRASOON SUNNY, RAHUL RAJ P., AMRUTHA M. NAI എന്നിവർ ഹാജരായി.