ചില നിയമപരമായ നടപടിക്രമങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യാനായി സർക്കാർ ഏൽപ്പിക്കുന്ന വ്യക്തിയാണ് നോട്ടറി. പ്രമാണങ്ങളും മറ്റും ആധികാരികതയോടെ മനസ്സിലാക്കി അറ്റസ്റ് ചെയ്യാനും സർട്ടിഫൈ ചെയ്യാനുമായി ഗവൺമെൻറ് നിയോഗിച്ച വ്യക്തികളാണ് നോട്ടറി.
നോട്ടറി എന്നത് ഒരു പ്രത്യേക പദവി അല്ല. ഒരു ലീഗൽ പ്രാക്ടീഷണർ ആയി ഇരിക്കുന്ന കാലത്തു മാത്രമേ നോട്ടറി ആയി ഇരിക്കാനും സാധിക്കുകയുള്ളു. നോട്ടറി എന്നത് അഞ്ചു വർഷത്തേക്ക് നൽകപ്പെടുന്ന ഒരു സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ആണ്. വീണ്ടും തുടരണമെങ്കിൽ സർട്ടിഫിക്കറ്റ് പുതുക്കുകയാണ് ചെയ്യുന്നത്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാത്തവർക്ക് നോട്ടറി നിയമനം സാധ്യമല്ല. നോട്ടറിയായി നീയമിക്കണമെങ്കിൽ ചുരുങ്ങിയത് പത്തുവർഷം കോടതിയിൽ പ്രാക്ടീസ് ചെയ്തിരിക്കണം. സ്ത്രീ ആണെങ്കിൽ 7 വർഷം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 7 വർഷം വക്കിൽ ആയി പ്രാക്ടീസ് ചെയ്തിരിക്കണം. വക്കാലത്തുകൾ ഫയലാക്കിയും ആക്ടീവ് പ്രാക്ടീസ് നില നിർത്തിയും വേണം നോട്ടറി പ്രാക്ടീസ് ചെയ്യാൻ എന്നാണ് നിയമത്തിലെ 3 വകുപ്പ് നിർവചിച്ച് ഭരണഘടന കോടതി വിധി ഉള്ളത്.
നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന യോഗ്യതകൾ ഉള്ളവർ കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരിനോ നോട്ടറിയായി നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്. നിയമനം ലഭിക്കുമ്പോൾ, നോട്ടറി നമ്പർ ഉണ്ടാകും.
കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നോട്ടറി മാരെ നിയമിക്കാം. കേന്ദ്ര സർക്കാർ നിയമിക്കുന്ന നോട്ടറിക്ക് ഇന്ത്യയിൽ എവിടെയും പ്രാക്റ്റീസ് ചെയ്യാൻ സാധിക്കും. സംസ്ഥാന സർക്കാരുകൾ നിയമിക്കുന്ന നോട്ടറിയുടെ പരിധി പ്രസ്തുത സംസ്ഥാനം ആയിരിക്കും.
തൻ്റെ മുന്നിൽ വരുന്ന ഒരു ഡോക്യുമെന്റ് / പ്രമാണം കൃത്യമായി പരിശോധിച്ച് അധീകാരികത ഉറപ്പു വരുത്തി അറ്റസ്റ്റ് അല്ലെങ്കിൽ സർട്ടിഫൈ ചെയ്യുക എന്നതാണ് നോട്ടറിയുടെ കർത്തവ്യം. വാടക കരാറുകൾ, കോടതിയിൽ കൊടുക്കേണ്ട ചില അഫിഡവിറ്റുകൾ, കരാറുകൾ എന്നിവയൊക്കെ നോട്ടറി അറ്റെസ്ട് ചെയ്‌താൽ അതിനു കൃത്യമായ നിയമസാധുത ഉണ്ട്.
സർക്കാരിന് ഒരു നോട്ടറിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ അവകാശം/അധികാരം ഉണ്ട്. ഒരു നോട്ടറി തന്നെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയാൽ, സർക്കാരിൽ അടയേക്കേണ്ട നിശ്ചിതമായ ഫീസ് അടയ്ക്കാതിരുന്നാൽ, രജിസ്ട്രേഷൻ പുതുക്കാതിരുന്നാൽ, നോട്ടറിയെ പാപ്പരായി പ്രഖ്യാപിച്ചാൽ, അല്ലെങ്കിൽ നോട്ടറി തന്നെ അങ്ങോട്ട് ആവശ്യപ്പെടുകയാണെങ്കിൽ സർക്കാരിന് ഒരു നോട്ടറിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ അധികാരമുണ്ട്.
സംസ്ഥാനത്ത് നോട്ടറി നിയമനത്തിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. ഇതിനായുള്ള വെബ് പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അപേക്ഷകൾ കടലാസിൽ സ്വീകരിച്ചു ഫയലുകളാക്കി നടപടി സ്വീകരിച്ചുവരുന്നതായിരുന്നു ഇതുവരെയുള്ള രീതി. നിയമ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക