അസാധാരണമായ സന്ദർഭങ്ങളിൽ അല്ലാതെ സ്ത്രീകളെ സൂര്യാസ്തമനത്തിനു ശേഷമോ സൂര്യോദയത്തിനു മുൻപോ അറസ്റ്റ് ചെയ്യാൻ പാടില്ല. ഇത്തരം അസാധാരണമായ സന്ദർഭങ്ങളിൽ വനിതാ പോലീസ് ഓഫീസർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ എഴുതപ്പെട്ട റിപ്പോർട്ട് പ്രകാരം ലഭിച്ച മുൻകൂർ അനുമതിയോടു കൂടി മാത്രമേ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ നിയമം അനുശാസിക്കുന്നുള്ളു.
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസിന്റെ സാന്നിധ്യം തീര്‍ച്ചയായും വേണം.
ജാമ്യംനല്‍കാവുന്ന കേസാണെങ്കില്‍ എത്രയും വേഗം സ്ത്രീകള്‍ക്ക് ജാമ്യം നല്കി വിട്ടയക്കണം. മേലുദ്യോഗസ്ഥന്മാരുടെ ഉത്തരവില്ലാതെ സ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍പാടില്ല.
ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സാഹചര്യത്തിലല്ലാതെ രാത്രിയില്‍ വനിതകളെ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടില്ല.
ഒരു വനിതയെ പൊലീസ്സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ സ്റ്റേഷനില്‍ വനിതാ പൊലീസ് ഉണ്ടാകണം.
ഒരു സ്ത്രീയുടെ അറസ്റ്റിനുശേഷം അവരുടെ പരിചരണത്തിലുള്ള കുട്ടിക്ക് (നേഴ്സിങ് ബേബി) സ്ത്രീയോടൊപ്പം കഴിയാന്‍ അനുമതി നല്‍കണം
ഒരു സ്ത്രീയുടെ അറസ്റ്റിനുശേഷം മെഡിക്കല്‍ പരിശോധന വേണ്ടിവന്നാല്‍ അവരെ കോടതിയില്‍ ഹാജരാക്കി കോടതിയുടെ അനുമതിയും സ്ത്രീയുടെ സമ്മതവും വാങ്ങണം. മൈനറായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മെഡിക്കല്‍പരിശോധന വേണ്ടിവന്നാല്‍ മാതാപിതാക്കളുടെ സമ്മതവും വേണം.
1956 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ ക്വാളിഫിക്കേഷനുള്ള ലേഡി മെഡിക്കല്‍ ഓഫീസര്‍ക്കു മാത്രമേ പ്രതികളായ സ്ത്രീകളെ പരിശോധിക്കാന്‍ അവകാശമുള്ളൂ.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക