‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന വ്യാപാര സ്ഥാപനങ്ങളിലെ അറിയിപ്പ് നിയമ വിരുദ്ധമാണോ?

വിറ്റ ഉൽപ്പന്നങ്ങൾക്ക് സാങ്കേതിക പിഴവോ തകരാറോ ഉണ്ടെങ്കിൽ വ്യാപാരി മാറ്റി നല്കുകയോ പ്രശ്നം പരിഹരിച്ചു നല്കുകയോ വേണം. ഉപഭോക്തൃ അവകാശങ്ങളിൽ പറയുന്നു ഈ ന്യായം സംസ്ഥാന സർക്കാർ 2007 ൽ ഉത്തരവായി (GO(P) 60/2007/FCS & CA) ഇറക്കിയിട്ടുണ്ട്. 

ബഹു കേരള ഹൈക്കോടതി Cochin International Airport Ltd vs State Of Kerala on 7 June, 2019(WP 30706 of 2013) എന്ന കേസിൽ ഇത് കൃത്യമായി പറഞ്ഞിട്ടുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ കാന്റീനിൽനിന്ന്‌ വാങ്ങിയ സാധനങ്ങൾക്ക് നൽകിയ ബില്ലിൽ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ഗുണമേന്മയില്ലാത്ത ഉത്‌പന്നം മാറി ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലൻസ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹർജി നൽകിയിരുന്നു. പരാതി പരിശോധിച്ച എറണാകുളം ഫോറം, വിജിലൻസ് ഫോറത്തിന്റെ വാദം അംഗീകരിച്ചു. കേസ് നടത്തിപ്പ് ചെലവായി പരാതിക്കാരന് അയ്യായിരം രൂപ നൽകാനും വിധിച്ചു.

ഇതിനെതിരേ സിയാൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകി. സംസ്ഥാന കമ്മീഷൻ അപ്പീൽ തള്ളുകയും കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് സിയാൽ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയാണ്  ഉപഭോക്താവിന് അനുകൂലമായി തള്ളിയത്.

എന്താണ് പ്രേതവിചാരണ (ഇന്‍ക്വസ്റ്റ്) (Inquest)

മരണകാരണത്തെപ്പറ്റി നടത്തുന്ന നിയമാനുസൃതമായ പ്രാഥമികാന്വേഷണമാണ് പ്രേതവിചാരണ (ഇൻക്വസ്റ്റ് Inquest). ക്രിമിനൽ നടപടിചട്ടം പ്രകാരം പോലീസോ മജിസ്ട്രേറ്റോ ആണ് പ്രേതവിചാരണ നടത്തുന്നത്. പ്രേതവിചാരണയ്ക്കു ശേഷം പോസ്റ്റ്മോർട്ടം പരിശോധന നടത്തണോ എന്ന് അന്വേഷണോദ്യോഗസ്ഥന് തീരുമാനമെടുക്കാവുന്നതാണ്. അസ്വാഭാവിക മരണമുണ്ടായി എന്ന പരാതി ലഭിക്കുമ്പോഴാണ് സാധാരണ ഇൻക്വസ്റ്റ് നടത്തപ്പെടുക.

ക്രിമിനൽ നടപടിച്ചട്ടം വകുപ്പ് 174, 176 എന്നിവയാണ് പ്രേതവിചാരണയെപ്പറ്റി പ്രതിപാദിക്കുന്നത്. 

ഒരാൾ അത്മഹത്യ ചെയ്തുവെന്നോ കൊല ചെയ്യപ്പെട്ടുവെന്നോ ഒരു മൃഗമോ യന്ത്രസാമഗ്രിയോ ഒരാളുടെ മരണത്തിന് കാരണമായെന്നോ അപകടം മൂലം മരണം സംഭവിച്ചുവെന്നോ മരണത്തെപ്പറ്റി ന്യായമായ സംശയമുണ്ടെന്നോ വിവരം ലഭിക്കുന്ന മുറയ്ക്ക് ഒരു പോലീസ് സ്റ്റേഷന്റെ ചുമതലയുള്ളതും പ്രേതവിചാരണ നടത്തുവാൻ സംസ്ഥാനസർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളതുമായ ഉദ്യോഗസ്ഥൻ ഉടൻതന്നെ അടുത്തുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഇതെസംബന്ധിച്ച വിവരം നൽകേണ്ടതാണ്.  പ്രേതവിചാരണയിൽ അയൽവാസികളായ രണ്ടുപേർ ഉണ്ടാകേണ്ടതാണ്. റിപ്പോർട്ടിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു.

  • പ്രഥമദൃഷ്ട്യാ മരണകാരണമെന്താണ്
  • മുറിവുകൾ, ചതവുകൾ, ഒടിവുകൾ, മറ്റു പരിക്കുകൾ എന്നിവയുടെ വിവരണം,
  • എന്ത് ഉപകരണം കൊണ്ട് ഏത് സാഹചര്യത്തിലാണ് ഈ പരിക്കുകൾ ഉണ്ടാക്കപ്പെട്ടത്

ഈ റിപ്പോർട്ട് പോലീസുദ്യോഗസ്ഥനും മറ്റാൾക്കാരും ഒപ്പിട്ടശേഷം ജില്ലാ മജിസ്ട്രേറ്റിനോ സബ്‌-ഡിവിഷണൽ മജിസ്ട്രേറ്റിനോ അയച്ചുകൊടുക്കേണ്ടതാണ്.

മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി അയച്ചുകൊടുക്കേണ്ടത് താഴെപ്പറയുന്ന സാ‌ഹചര്യങ്ങളിലാണ്.

  • വിവാഹം കഴിഞ്ഞ് ഏഴുവർഷങ്ങൾക്കുള്ളിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്യുക
  • വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിക്കുകയും മറ്റാരോ ഈ വിഷയത്തിൽ എന്തോ കുറ്റം ചെയ്തിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാനുള്ള സാഹചര്യമുണ്ടാവുകയോ ചെയ്യുക
  • വിവാഹം കഴിഞ്ഞ് ഏഴുവർഷങ്ങൾക്കുള്ളിൽ ഒരു സ്ത്രീ മരിക്കുകയും സ്ത്രീയുടെ ഒരു ബന്ധു പോസ്റ്റ്മോർട്ടം പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുക
  • മരണകാരണത്തെപ്പറ്റി എന്തെങ്കിലും സംശയമുണ്ടായിരിക്കുക (പ്രേതവിചാരണയിൽ പങ്കെടുത്തവർ സംശയമുന്നയിക്കുമ്പോൾ)
  • മരണകാരണത്തെപ്പറ്റി പോലീസ് ഉദ്യോഗസ്ഥന് എന്തെങ്കിലും സംശയമുണ്ടായിരിക്കുക.

എന്താണ് (റദ്ദാക്കിയ) ആർട്ടിക്കിൾ 370? 35എ?

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആര്‍ട്ടിക്കിള്‍ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവയുടെ ഭരണഘടനാ സാധുത നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ആര്‍ട്ടിക്കിള്‍ 35A?
ജമ്മു കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു.
രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തില്‍ ആര്‍ട്ടിക്കിള്‍ 35A വര്‍ത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.

രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് 1954 ല്‍ ആര്‍ട്ടിക്കിള്‍ 35A ഭരണഘടയില്‍ ഉള്‍പ്പെടുത്തിയത്. 370-ാം വകുപ്പുമായി ബന്ധപ്പെടുത്തി് ഈ പ്രത്യേകവകുപ്പ് കൂടി ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കായി ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഈ വകുപ്പും സ്വാഭാവികമായി ഇല്ലാതാവും.

ആര്‍ട്ടിക്കിള്‍ 35A നിയമനിര്‍മാണത്തിന് പിന്നില്‍

സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരില്‍ നിലവിലിരുന്ന നിയമത്തിന്റെ തുടര്‍ച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. 1947 ല്‍ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്‍ന്നു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് ഒപ്പു വെച്ച് ഡല്‍ഹി കരാര്‍ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയായിരുന്നു. കരാര്‍ പ്രകാരം പ്രതിരോധം, വിദേശകാര്യം വാര്‍ത്താ വിനിമയം എന്നീ മേഖലകളൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ജമ്മു കശ്മീരിന് ബാധകമാകണണെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

ചരിത്രം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി.

പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം എന്നിവയായിരുന്നു അത്. ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്രു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് കശ്മീരിന് സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്‍റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്‍റെ ഫലമായുണ്ടായതാണ് ആര്‍ട്ടിക്കിള്‍ 370. കാശ്മീർ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, കശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി.

ജമ്മു കശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുല്ല ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവിൽ നിന്നും ഭരണം ഏറ്റെടുക്കുകയായിരുന്നു. അതിന്ശേഷം 1949ൽ ന്യൂഡൽഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചതിന്‍റെ ഫലമായാണ് ഭരണഘടനയിൽ മുന്നൂറ്റിയെഴുപതാം വകുപ്പ് ഉണ്ടാവുന്നത്

ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.