മരണമൊഴിക്കു അടിസ്ഥാനമായത് ഒരു ലാറ്റിൻ തത്വം – Nemo moriturud praesumitur mentire – അതായത് No one at the point of death is presumed to lie – As per this maxim, a man will not meet his creator with a lie in his mouth. A dying declaration given by a person on the verge of his demise has a certain sanctity, because, at the sacred moment, a person is most reluctant to make some incorrect claims. മരണത്തിനു മുന്നിൽ ഒരു മനുഷ്യൻ അസത്യം പറയില്ല, എന്ന അനുമാനത്തിൽ ആണ് മരണമൊഴിക്ക് ഇത്ര പ്രാധാന്യം / വിശുദ്ധി കൈവന്നത്.
വ്യക്തിക്കോ രേഖപ്പെടുത്താവുന്നതാണ്. എന്നാല്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്ന മരണമൊഴിക്ക് തെളിവ് മൂല്യം കൂടുതലാണ്.
- മരണമൊഴി മൊഴി നല്‍കുന്നത് സ്വമേധയാ ആയിരിക്കണം.
- മൊഴി നല്‍കുന്നയാളിന്റെ അതേ വാക്കുകളില്‍ തന്നെയാണ് മൊഴി രേഖപ്പെടുത്തേത്.
- മരണമൊഴി നല്‍കുന്ന ആളിനോട് സൂചക ചോദ്യങ്ങള്‍ (Leading Questions ) ചോദിക്കാന്‍ പാടില്ല.
മരണമൊഴി നല്‍കിയ ആളിന് തല്‍സമയം ബോധം ഉള്ളതായി ഡോക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങേതാണ്. - മൊഴി കൃത്യവും പൂര്‍ണ്ണവും ആയിരിക്കേതാണ്. അതായത് സംഭവത്തെക്കുറിച്ചുള വിശദമായ പ്രതിപാദനം ആവശ്യമാണ്.
സംഭവത്തിന് ശേഷം എത്രയും പെട്ടെന്ന് മൊഴി രേഖപ്പെടുത്തേതാണ്. - മൊഴി നല്‍കുന്നയാളിന്റെ ഒപ്പോ വിരലട്രയാളമോ, വാങ്ങേതാണ്. മൊഴിയില്‍ ഒപ്പോ വിരലടയാളമോ കിട്ടിയിട്ടില്ലായെങ്കില്‍ ആയതിന്റെ
കാരണം രേഖപ്പെടുത്തിയിരിക്കേതാണ്. - മരണമൊഴി രേഖപ്പെടുത്തുന്ന സമയത്തു മൊഴി നല്‍കുന്നയാളിന്റെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിവുളളവരെ സ്ഥലത്ത്
നില്‍ക്കാന്‍ അനുവദിക്കാന്‍ പാടില്ല. - മരണമൊഴി രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ ആ സമയത്ത് അവിടെയുളള മാന്യന്‍മാരായ൪ സാക്ഷികളെക്കൊണ്ടു ഒപ്പ് വാങ്ങേതാണ്.
- മൊഴി രേഖപ്പെടുത്തേത് ചോദ്യോത്തര രീതിയില്‍ ആയിരിക്കണം.എന്നാല്‍ ചോദ്യോത്തര രീതിയില്‍ അല്ല മൊഴി രേഖപ്പെടുത്തിയത് എന്നതു കൊണ്ട് അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നും പിന്നീട് ഒരു കേസിൽ സുപ്രിം കോടതി പറഞ്ഞു.
- മൊഴി നല്‍കുന്നതിനിടയില്‍ അത്,നല്‍കുന്നയാള്‍ക്ക് മരണം സംഭവിച്ചാല്‍ ലഭിച്ചിടത്തോളം വിവരങ്ങള്‍ രേഖപ്പെടുത്തേ താണ്.
- പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുന്നതിനിടയ്ക്ക് അയാള്‍ക്ക് മരണം സംഭവിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാല്‍ സ്വതന്ത്രസാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മരണമൊഴി രേഖപ്പെടുത്താവുന്നതാണ്.
മരണമൊഴിയുടെ തെളിവ് മൂല്യം നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍
മരണമൊഴിയിലെ വസ്തുതകളും, മറ്റ് സാക്ഷി മൊഴികളിലെ വസ്തുതകളും തമ്മില്‍ പൊരുത്തക്കേട് ഉണ്ടാകുന്ന
സാഹചര്യം.
മരണമൊഴിയുടെ പല ഭാഗങ്ങളും തമ്മില്‍ പൊരുത്തക്കേട് ഉണ്ടാകുന്ന സാഹചര്യം. (അർദ്ധബോധ / അബോധാവസ്ഥയിൽ മൊഴിയെടുത്താൽ ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്.)
മരണമൊഴി നല്‍കുന്നയാളെ സ്വാധ്വീനിക്കത്തക്ക വിധത്തില്‍ അയാളുടെ ബന്ധുക്കളോ മറ്റാരെങ്കിലോ മൊഴി നല്‍കുന്ന സമയത്ത് അയാളുടെ ഒപ്പം ഉണ്ടായിരിക്കുക.
മരണമൊഴി നല്‍കുന്നയാള്‍ ആ സമയം അബോധാവസ്ഥയിലോ അര്‍ദ്ധ ബോധാവസ്ഥയിലോ ആയിരുന്നു എന്ന് തെളിയുക.