തെരുവ് നായ ആക്രമണം മൂലം (നമ്മുടെ വാഹനം ഇടിച്ചോ മറ്റോ…), നമുക്ക് പരിക്ക് പറ്റിയാൽ നഷ്ടപരിഹാരം ലഭിക്കുമോ?, എന്താണ് നടപടികൾ?

സുപ്രീംകോടതി നിർദ്ദേശപ്രകാരം, തെരുവ് നായ മൂലം ജനങ്ങൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും പരിഹാരം കാണുന്നതി നായി ബഹുമാന പ്പെട്ടകൊച്ചിയിൽ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ ഒരു മൂന്നംഗ ക്കമ്മിറ്റി രൂപം കൊടുത്തിട്ടുണ്ട്. ജസ്റ്റിസ് ജസ്റ്റിസ് സിരിജഗനെ കൂടാതെ ഡയറ്കടർ ഓഫ് ഹെൽത്ത് സർവീസ്, നിയമ സെക്രട്ടറി എന്നിവ രാണ് ഈ കമ്മിറ്റിയിൽ ഉള്ളത്.

എന്താണ് നമ്മൾ ചെയ്യേണ്ടത്?

തെരുവുനായ ആക്രമിക്കുകയോ ,തെരുവുനാ യമൂലം വാഹനാപകടം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്താൽ, ഒരു വെള്ള പ്പേപ്പറിൽ സംഭവിച്ച വിവരങ്ങൾ അപേക്ഷയായി എഴുതി, അതോടൊപ്പം ആശുപത്രിയുടെ ബില്ലുകൾ, ഓ.പി ടിക്കറ്റ്, മരുന്നുകളുടെ ബില്ല്, വാഹന ത്തിന്റെ മെയി ന്റനൻസിനു ചിലവായ തുകയുടെ ബില്ല് എന്നിവ താഴെപ്പറയുന്ന അഡ്രസിലേക്കു അയച്ചുകൊടുക്കുക.

Justice Siri Jagan Committee,
UPAD Building,
Paramara Road,
Kochi -682018

അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ കമ്മിറ്റി അത് പരിശോധിച്ചശേഷം, അപേക്ഷകനെ ഹിയറിംഗിനായി കൊച്ചിയിലേക്ക് വിളിക്കും. അവിടെ വക്കീലിന്റെയോ മറ്റു സഹായികളുടെയോ ആവശ്യമില്ലാതെ,  നമുക്ക് നേരിട്ട് നമ്മുടെ പരാതികളും നടന്ന സംഭവവും കമ്മിറ്റിക്ക് മുന്നിൽ വിവരിക്കുക.

നമ്മുടെ പരാതി തീർത്തും ന്യായമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടുകഴിഞ്ഞാൽ നമുക്ക് നഷ്ടപരിഹാരം നൽകേണ്ടുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് (പഞ്ചായത്ത് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ) നോട്ടീസ് അയക്കുകയും അവരുടെ ഭാഗം കൂടി കേട്ടശേഷം നമുക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻവേണ്ടുന്ന നടപടികൾ എടുക്കുന്നതാണ്.

ഒറ്റപ്പാലത്തു സ്വന്തം വാഹനം ഒരു തെരുവ് നായയുമായി കൂട്ടിയിടിച്ചു മരണപ്പെട്ട സെയ്തുലെവിയുടെ കുടുംബത്തിന്, ഇൻഷുറൻസ് കമ്പനി മറ്റു വാഹനം അപകടത്തിൽ ഉൽപ്പട്ടിട്ടില്ലാത്തതുകൊണ്ട് നഷ്ടപരിഹാരം നിഷേധിച്ചിരുന്നു. അതുകൊണ്ടുസെയ്തുലെവിയുടെ കുടുംബം ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സമീപിക്കുകയും 18 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു.

ഹിന്ദു കുടുംബസ്വത്തില്‍ മകള്‍ക്ക് തുല്യാവകാശം; ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം

1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005-ല്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു.
എന്നാല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെങ്കില്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍  9-ന് പിതാവ് ജീവിച്ചിരിക്കണമെന്ന്‌ 2015-ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2005-ലെ നിയമ ഭേദഗതിയിലെ സെക്ഷന്‍ 6-ന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു 2015-ലെ വിധി.

എന്നാല്‍ 2018-ല്‍ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകള്‍ക്കും പിതാവിന്റെ സ്വത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേവര്‍ഷം ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി.
വിവിധ രണ്ടംഗ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ആണ് വിഷയം മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക്വിടാൻ സുപ്രിം കോടതി തീരുമാനിച്ചത്.   ഇത് പ്രകാരം  ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ഈ വിഷയം പരിഗണിച്ചു!

ഹിന്ദു പിന്തുടര്‍ച്ച അവകാശം നിയമ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് മുമ്പ് അച്ഛന്‍ മരിച്ച പെണ്മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

(Daughters will have the right over parental property even if the coparcener had died prior to the coming into force of the Hindu Succession (Amendment) Act, 2005.  Pronouncing the verdict, Justice Mishra recognizing the importance of conferring equal rights on daughters and sons and said that the daughter shall remain a coparcener throughout life, irrespective of whether her father is alive or not.  )